പരസ്പരം വായന കൂട്ടത്തിലെ മികച്ച എഴുത്തുകാർക്കായി ഏർപ്പെടുത്തിയിട്ടുള്ള വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പരസ്പരം വായനക്കൂട്ടം അംഗമായിരുന്ന എം.കെ. ദിലീപ് കുമാറിന്റെ സ്മരണയ്കായി ഏർപ്പെടുത്തിയിട്ടുള്ള എം.കെ. ദിലീപ് കുമാർ സ്മാരക സാഹിത്യ പുരസ്കാരം 2023 ന് ശ്രീമതി ഗിരിജ പിഷാരോടി, ശ്രീ വൈക്കം സുനീഷ് ആചാര്യ എന്നിവർ അർഹരായി. മെമന്റോയും സർട്ടിഫിക്കറ്റും പുസ്തകങ്ങളുമടങ്ങിയ പുരസ്കാരം 2024 ജനവരി 13 ന് കോട്ടയം പബ്ളിക് ലൈബ്രറിയിൽ ചേരുന്ന പരസ്പരം മാസികയുടെ 20ാം വാർഷിക സമ്മേളനത്തിൽ സമ്മാനിക്കുന്നതാണ്. ശ്രീമതി ഗിരിജാ പിഷാരോടി പൊന്നാനി കിഴക്കേപ്പാട്ടു പിഷാരത്ത് Late രാധാകൃഷ്ണ പിഷാരോടിയുടെയും ആനന്ദവല്ലി പിഷാരസ്യാരുടെയും മകളാണ്. ശ്രീമതി ഗിരിജാ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 10+
"ഗിരിജ പിഷാരോടിക്ക് എം.കെ. ദിലീപ് കുമാർ സ്മാരക സാഹിത്യ പുരസ്കാരം"Archives: News
News about Sakhas
തേനാരി പിഷാരത്ത് ശ്രീ ടി പി രവികുമാർ എന്ന വയലിനിസ്റ്റ് സംഗീത സംവിധാന രംഗത്തേക്ക് കാലെടുത്തു വെച്ചിരിക്കുന്നു.
ദേവിഗീതം എന്ന ഒരു സംഗീത ആൽബത്തിലൂടെയാണ് അദ്ദേഹം ഈ രംഗത്തേക്കുള്ള വരവറിയിച്ചിരിക്കുന്നത്.
നീലാംബരി സ്റ്റുഡിയോസ് എന്ന തന്റെ പുതിയ യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം തന്നെ വരികൾ എഴുതി സംഗീതം നൽകി പിഷാരോടിമാരിലെ വാനമ്പാടി ചിത്ര അരുൺ ആലപിച്ച വടകുറുമ്പ ദേവി ഗീതവുമായി അദ്ദേഹം എത്തുന്നത്.
ഈ ആൽബത്തിന്റെ ചിത്രീകരണം നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ പി ഹരികുമാറും, ഗാന ശബ്ദലേഖനം നിർവ്വഹിച്ചിരിക്കുന്നത് പോൾ, രവി വർമ്മ എന്നിവരും ചേർന്നാണ്.
ആൽബം റിലീസിംഗ് നിർവ്വഹിച്ചത് രവികുമാറിന്റെ ഗുരുവായ പ്രശസ്ത കർണ്ണാട്ടിക് മ്യൂസിഷ്യൻ ശ്രീ തൃശൂർ സി രാജേന്ദ്രനായിരുന്നു.
ശ്രീ രവികുമാറിന് ഈ രംഗത്ത് ഇനിയും നല്ല അവസരങ്ങൾ കൈ വരട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം പിഷാരോടി സമാജവും, വെബ് സൈറ്റും തുളസീദളവും അഭിനന്ദനങ്ങളും അറിയിക്കുന്നു!
Please watch and subscribe the channel.
പിഷാരടി സമാജത്തിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന കഥകളി ആസ്വാദന ക്ലാസിലെ ഭാഗമായി ഉദയനഗർ സരസ്വതി വിദ്യാ നികേതൻ സ്കൂളിൽ കുട്ടികൾക്കായി കഥകളി ഡെമോൺസ്ട്രേഷൻ നടത്തി.
സമാജം ആസ്ഥാന മന്ദിരത്തിൽ കഥകളി പഠിപ്പിക്കുന്ന ശ്രീ കലാനിലയം അനിൽകുമാർ നയിച്ച ക്ലാസ്സിൽ അദ്ദേഹത്തിന്റെ സഹോദരനായ കഥകളി നടൻ ശ്രീ കോട്ടക്കൽ ഹരീശ്വരൻ കഥകളിയിലെ പല ഭാഗങ്ങളും അഭിനയിച്ച് അവതരിപ്പിച്ചത് വളരെ ആസ്വാദകരവും വിജ്ഞാനപ്രദവും ആയിരുന്നു. ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാനും ക്ലാസ്സെടുത്തു. കുട്ടികളായ ശ്രീബാലയും ശ്രീഭദ്രയും ചേർന്ന് പുറപ്പാട് അവതരിപ്പിക്കുകയുണ്ടായി. കലാനിലയം രാമകൃഷ്ണൻ സംഗീതവും കലാനി. രതീഷ് ചെണ്ടയും കലാനി. ശ്രീജിത്ത് മദ്ദളവുംകൈകാര്യം ചെയ്തു.
എല്ലാ മാസവും ആദ്യത്തെയും അവസാനത്തെയും ഞായറാഴ്ചകളിൽ വൈകിട്ട് അഞ്ചുമണിക്ക് ആസ്ഥാനമന്ദിരത്തിൽ വെച്ച് ആസ്വാദന ക്ലാസ് നടന്നുവരുന്നു. ഈ ഞായറാഴ്ച 26 ആം തീയതി അഞ്ചുമണിക്ക് നവരസ അഭിനയത്തെ കുറിച്ച് ക്ലാസ്സെടുക്കുന്നു. തികച്ചും സൗജന്യമായി നടത്തുന്ന ഈ പഠന ക്ലാസുകളിൽ നിർഭാഗ്യവശാൽ ശാഖകളിൽ നിന്നുള്ളവർ വിരലിലെണ്ണാവുന്നവരെ എത്തുന്നുള്ളൂ. ലോകോത്തര കലയായ കഥകളിയുടെ മഹത്വം മനസ്സിലാക്കാൻ ഈ അപൂർവ്വ അവസരങ്ങൾ വിനിയോഗിക്കുക.
Please click on the link to view the footage.
https://drive.google.com/drive/folders/1nU-5kK8sAWKVqo2ITOo5I9a7wQLvlf7P
https://drive.google.com/drive/folders/1u6ziQBvrqU1a_8ZzaOQhcJCfeFOAynUe
പാലക്കാട് “ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ” Assistant Professor ആയി ജോലി ചെയ്യുന്ന കാലത്ത് ഒരു ബൈക്ക് യാത്രയ്ക്കിടെ മനസ്സിൽ തെളിഞ്ഞ ഒരാശയം ആണ് അർജുൻ ഗോവിന്ദിന്റെ “Leader on wheels: Some leadership lessons from the road” എന്ന കൃതിക്ക് ആധാരം. പുസ്തകത്തിന്റെ ഔപചാരികമായ പ്രകാശനം നിർവ്വഹിച്ചത് പ്രസിദ്ധ റേഡിയോ ജോക്കി Joseph Annamkutty Jose ആണ്. ഈ ഉദ്യമത്തിന് എല്ലാവിധ പിന്തുണയും നൽകിയത് അർജുന്റെ മാതാപിതാക്കളും (ശോഭന, തൃവിക്രമപുരം പിഷാരം & ഗോവിന്ദൻ, കൊട്ടക്കോട്ടു കുറുശ്ശി പിഷാരം) സഹധർമിണി (പ്രിയ K K, ആണ്ടാം പിഷാരം) അടുത്ത സുഹൃത്തുക്കളും ആണ്. ഈ പുസ്തകം Notion Press Stall, Amazon, Flipkart എന്നിവിടങ്ങളിൽ…
"അർജുൻ ഗോവിന്ദ് രചിച്ച ലീഡർ ഓൺ വീൽസ് പ്രകാശനം ചെയ്തു"വണ്ടൂരിൽ വെച്ചു നടന്ന മലപ്പുറം ജില്ലാ കേരളോത്സവം വനിതാവിഭാഗം ബാഡ്മിൻ്റൺ ഡബിൾസ് മൽസരത്തിൽ ശ്രേയ & ഉത്തര ടീം ജേതാക്കളായി. മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരങ്ങൾക്ക് യോഗ്യത നേടി. പാലൂർ തെക്കെ പിഷാരത്ത് ജയന്റെയും കവിതയുടെയും മകളായ ശ്രേയ കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്. ശ്രേയക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 8+
"ശ്രേയ ബാഡ്മിൻ്റൺ ഡബിൾസ് മൽസരത്തിൽ ജേതാവ്"We are glad to introduce a new Startup to you…Nivi’s-Crafting with Love!!! Nimisha Vijil, W/o. Thenur Pisharath Vijil and daughter of Thiruvathra Pisharath Vijayan and Koottala Pisharath Valsala has ventured into a new Startup, the details of which can be found from the below link. https://www.facebook.com/Nivis-233288577973090/ Pisharody Samajam wish her all the success and best wishes for her new venture. 7+
"New Start up – Nivi’s-Crafting with Love!"പിഷാരോടി സമാജം പാലക്കാട് ശാഖയിലെ AP നന്ദകുമാർ സുപ്രിയ S ദമ്പതിമാരുടെ(ദീപ നിവാസ്, കോട്ടായി) മകൻ അർജുൻ നന്ദകുമാറിന് ഈ വർഷം LSS സ്കോളർഷിപ്പ് ലഭിച്ചു. A L P S പരുത്തിപ്പുള്ളിയിൽ നിന്ന് നാലാം തരത്തിനു ശേഷം ഇപ്പോൾ GHSS കോട്ടായിയിൽ അഞ്ചാം തരത്തിൽ പഠിക്കുന്നു. അർജുൻ നന്ദകുമാറിന് പിഷാരോടി സമാജം പാലക്കാട് ശാഖയുടേയും കേന്ദ്രത്തിന്റേയും, വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അനുമോദനങ്ങൾ! 10+
"അർജുൻ നന്ദകുമാറിന് LSS സ്കോളർഷിപ്പ്"കഴിഞ്ഞ 18 വർഷമായി ഭരത നാട്യ നൃത്ത പഠനത്തിലൂടെയും നാടകക്കളരികളിലൂടെയും ഊതിക്കാച്ചിയെടുത്ത പ്രതിഭയുടെ മികച്ച ഒരു അരങ്ങേറ്റത്തിന് വേദിയായി ഒക്ടോബർ 28 ശനിയാഴ്ച വൈകീട്ട് ഡോംബിവ്‌ലി ഹോളി ഏയ്ഞ്ചൽസ് സ്‌കൂൾ അങ്കണം.
പിഷാരോടി സമാജം മുംബൈ ശാഖാംഗവും, വാർഷികാഘോഷങ്ങളിലെ അനിഷേദ്ധ്യ സാന്നിദ്ധ്യവുമായ ശ്വേത രമേഷ് പിഷാരോടിയായിരുന്നു ആ കലാകാരി. മുംബൈ ശാഖ ഭരണസമിതി അംഗം ആമയൂർ പിഷാരത്ത് രമേഷ്’പിഷാരോടിയുടെയും കാട്ടകാമ്പാൽ പിഷാരത്ത് സിന്ധു രമേഷിന്റെയും പുത്രിയാണ് ശ്വേത.
മുഖ്യാതിഥിയും പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.ഉമ്മൻ ഡേവിഡും ഗോദ്‌റെജ് ബോയ്സിലെ ജന. മാനേജർ ശ്രീ വിനയ് മെഹ്ത്തയും ഗുരു രാധിക നായരും, പിഷാരോടി സമാജം മുംബൈ ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതിയും ചേർന്ന് നടരാജ വിഗ്രഹത്തിനു മുമ്പിൽ ഭദ്രദീപം തെളിയിച്ചതോടെ അരങ്ങേറ്റ സന്ധ്യ പ്രകാശ പൂരിതമായി.
മുംബൈയിലെ വാനമ്പാടി സന്ധ്യ രമേഷ് പിഷാരോടി വാദ്യവൃന്ദത്തിന്റെ മികച്ച അകമ്പടിയോടെ ആലപിച്ച ഒരു ഗണേശ സ്തുതിയോടെ അരങ്ങുണർന്നു. രാഗമാലിക രാഗത്തിൽ ചിട്ടപ്പെടുത്തിയ പുഷ്പാഞ്ജലിയോടെയായിരുന്നു ശ്വേത അരങ്ങിലെത്തിയത്.
തുടർന്ന് ഒരു അരങ്ങേറ്റത്തിന്റെ ചിട്ടയായ മാർഗ്ഗങ്ങളിലൂടെ അലാരിപ്പ്, ശബ്ദം, വർണ്ണം, ശ്ലോകം, പദം, കാവടി ചിന്ത്, തില്ലാന എന്നിങ്ങനെയുള്ള വിവിധ ഭൂമികകളിലൂടെ സഞ്ചരിച്ചു കൊണ്ട് നർത്തകി തന്റെ പ്രാവീണ്യം ലോകസമക്ഷം കാഴ്ചവെച്ചു കൊണ്ട് കാണികളുടെ മുക്ത കണ്ഠ പ്രശംസ നേടി.
ശ്വേതയുടെ ഗുരു രാധിക പ്രേമാനന്ദ് നായർ മുംബയിലെ പ്രശസ്ത നൃത്ത മഹാ വിദ്യാലയമായ നളന്ദയിലെ നൃത്ത വിഭാഗത്തിലെ പ്രൊഫസറും, ഭരത നാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി എന്നീ നൃത്ത രൂപങ്ങൾ ശാസ്ത്രീയമായി അഭ്യസിച്ചവതരിപ്പിക്കുന്ന, നൃത്ത വേദികളിൽ നട്ടുവാംഗവും ആലാപനവും സമർത്ഥമായി കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു പ്രതിഭയാണ്. ഗുരു രാധികയുടെ നൃത്തവിദ്യാലയം ഭരതകലാലയത്തിലെ വിദ്യാർത്ഥിയും ഗുരുവിന്റെ സഹാധ്യാപികയുമാണ് ശ്വേത.
ഏതൊരു നർത്തകിയെയും പോലെ ശ്വേതയും ഈ അരങ്ങേറ്റത്തിലൂടെ കലാലോകത്തേക്കുള്ള ഉജ്ജ്വലമായൊരു യാത്രയാണ് സ്വപ്നം കാണുന്നത്.
ശ്വേതക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീ ദളത്തിന്റെയും അഭിനന്ദനങ്ങളും മികച്ച ഒരു നർത്തകിയാകാനുള്ള ആശംസകളും.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കുമാരി. അർച്ചന വിജയൻ MBBS ബിരുദം കരസ്ഥമാക്കി. ആലത്തൂർ ശാഖാ ട്രഷറർ ശ്രീ. വിജയൻ മഞ്ഞളുരിന്റെയും, ശുകപുരം പിഷാരത്ത് ശ്രീമതി. ദേവി വിജയന്റെയും മകളാണ് അർച്ചന. സഹോദരൻ വിഷ്ണു വിജയൻ. ആലത്തൂർ ശാഖാ പ്രസിഡണ്ട് ശ്രീ പല്ലാവൂർ ശശി അർച്ചനയെ നേരിട്ട് അഭിനന്ദിക്കുകയുണ്ടായി. ഡോ. അർച്ചന വിജയന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 16+
"Congratulations Dr. Archana Vijayan"പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ശാസ്ത്രീയ കലകൾ പഠിപ്പിക്കാനും ആസ്വാദകർക്ക് ശാസ്ത്രീക കലകളെ അടുത്തറിഞ്ഞ് ഉൾക്കൊള്ളാനുള്ള സാഹചര്യം ഒരുക്കാനുമുള്ള സംരഭത്തിന് വിജയദശമിനാളായ ഒക്ടോബർ 24ന് വൈകിട്ട് 5 മണിക്ക് കലാമണ്ഡലം മുൻ പ്രിൻസിപ്പാളും പ്രശസ്ത കഥകളി ആചാര്യനുമായ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
കുമാരിമാർ ശ്രീബാല, ശ്രീഭദ്ര എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ ഏവരേയും സ്വാഗതം ചെയ്തു. ഉദ്ഘാടകൻ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ക്ലാസുകൾ കോർഡിനേറ്റുചെയ്യുന്ന ശ്രീ കലാനിലയം അനിൽകുമാർ, നൃത്താദ്ധ്യാപിക ശ്രീ മതി ഇന്ദു എന്നിവരെ ജനറൽ സെക്രട്ടറി സദസ്സിന് പരിചയപ്പെടുത്തി.
കഥകളി എന്ന ലോകോത്തരകലയുടെ മഹത്വം സാധാരണ ജനങ്ങളിൽ എത്തിക്കാൻ താൻ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അതിന് പിഷാരോടി സമാജം മുൻകൈയെടുത്ത് തുടങ്ങുന്ന ഈ സംരംഭം വലിയ മുതൽക്കുട്ടാവും എന്നും തൻെറ ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ കലാ. ബാലസുബ്രഹ്മണ്യൻ പറഞ്ഞു. ഡോ കെ എൻ പിഷാരോടി, പണ്ഡിതരത്നം കെ പി നാരായണ പിഷാരോടി തുടങ്ങിയ പണ്ഡിതന്മാർ കലകളുടെ സംരക്ഷണത്തിനും വളർച്ചക്കും നല്കിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ് എന്നും വ്യക്തിപരമായി കഥകളിയിൽ അദ്ധ്യാപകനായി വരാനും ആദ്യകാലങ്ങളിൽ അരങ്ങത്ത് അനുഭവസമ്പത്ത് വർദ്ധിപ്പിക്കുവാൻ സഹായിക്കുകയും ചെയ്ത കലാമണ്ഡലം വാസുപിഷാരോടിയെ അനുസ്മരിക്കുവാൻ ഉള്ള അവസരമായി ഈ വേദിയെ കാണുന്നതായും ശ്രീ കലാ. ബാലസുബ്രഹ്മണ്യൻ പറഞ്ഞു.
ക്ലാസ്സുകൾക്ക് നേതൃത്വം നല്കുന്ന ശ്രീ കലാനിലയം അനിൽകുമാർ പഠന, ആസ്വാദന ക്ലാസുകളെക്കുറിച്ച് വിശദീകരിച്ചു
സമാജം മുൻ പ്രസിഡണ്ടും നാട്യപ്രിയയുടെ പ്രസിഡണ്ടുമായ ശ്രീ കെ പി ബാലകൃഷ്ണൻ, തൃശൂരിൽ ആദ്യകാലത്ത് കഥകളി പഠനത്തിനായി അന്നത്തെ യുവവിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചിരുന്ന മഹത് വ്യക്തികളെക്കുറിച്ച് സംസാരിച്ചു.
സമാജം മുൻപ്രസിഡണ്ട് ശ്രീ എ രാമചന്ദ്രപിഷാരടി, ഒരു കലാസ്വാദകൻ എന്നതിലുപരി കലാപരിപാടികളുടെ സംഘാടകൻ എന്നനിലയിലാണ് താൻ പ്രവർത്തിച്ചു വരുന്നത് എന്ന് പറഞ്ഞു. ദേവസ്വം ഓഫീസറായി പ്രവർത്തിച്ചിരുന്ന സമയത്തും പറമേക്കാവ് സെക്രട്ടറി എന്നനിലയിൽ സേവനം അനുഷ്ടിച്ചിരുന്നകാലത്തും അതിന് ധാരാളം അവസരങ്ങൾ ഉണ്ടായിരുന്ന കാര്യവും ശ്രീ രാമചന്ദ്ര പിഷാരോടി പറഞ്ഞു.
സമാജം മുൻ ജനറൽ സെക്രട്ടറിമാരായ ശ്രീ കെ പി ഹരികൃഷ്ണൻ, ശ്രീ സി പി അച്ചുതൻ, കഥകളി സംഘാടകനായ ശ്രീ സുധീഷ് , കഥകളി വിദ്യാത്ഥിയായി ചേർന്ന സിനിമ സംവിധായകനും ഫോട്ടോ ഗ്രാഫറും ഭാഗവത ആചാര്യനുമായ ശ്രീ രാജൻ രാഘവൻ (രാജൻ സിത്താര) എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.
തുടർന്ന് ശ്രീ കലാനിലയം അനിൽകുമാറിൻെറ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി കഥകളി പഠനക്ലാസ് നടന്നു.
Recent Comments