ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വരായി അവരോധിക്കപ്പെട്ട സ്വാമി ആനന്ദവനം ഭാരതിക്ക് പാറമേക്കാവ് ഭഗവതിക്ഷേത്രത്തിൽ നല്കിയ സ്വീകരണത്തിൽ പിഷാരോടി സമാജം മുൻ പ്രസിഡണ്ടും രക്ഷാധികാരിയുമായിരുന്ന ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി പങ്കെടുത്ത് സ്വാമിജിക്ക് വച്ചുനമസ്ക്കാരം നടത്തി അനുമോദനവും സന്തോഷവും അറിയിച്ചു.

 

5+

Dr. Sithara Hemanth got PhD in Nano Technology for Thesis Engineering Two Dimensional Materials for Energy Conversion and Storage Applications   from Jain University, Centre for Nano & Material Science, Bangalore.

Dr. Sithara is daughter of Kattuthrikovil Pisharath KT Chithra and Arakkal Pisharath A Radhakrishnan.

Husband:Hemanth Narayan and Daughter: Pallavi Hemanth.

Currently she is working in a private firm at Pune.

Pisharody Samajam, Website and Thulaseedalm Congratulate her on her achievement !

16+

ഏഴു കൊടുമുടികൾ കീഴടക്കി ഒരു കൊച്ചു മിടുക്കി

പാലക്കാട് കല്ലുവഴി ത്രിവിക്രമപുരം പിഷാരത്ത് പ്രഭാവതിയുടെയും കല്പാത്തി കാരട സുന്ദരേശന്റെയും   മകൻ മുംബൈയിൽ നാവികസേനാ കമാൻഡറായ കാർത്തികേയൻറെയും ലാവണ്യയുടെയും മകളായ കാമ്യയാണ് ഈ കൊച്ചു മിടുക്കി. മുംബൈയിലെ ഇന്ത്യൻ നേവി ചിൽഡ്രൻസ് സ്കൂളിലെ 17 കാരിയായ വിദ്യാർത്ഥിനി കാമ്യ കാർത്തികേയൻ ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ചരിത്രത്തിൽ ഇടം നേടി. 2024 ഡിസംബർ 24 ന് അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കീഴടക്കിയപ്പോഴാണ് കാമ്യ ഈ ശ്രദ്ധേയമായ നാഴികക്കല്ല് പിന്നിട്ടത്. പർവ്വതാരോഹണത്തിലെ അഭിമാനകരമായ നേട്ടമായ സെവൻ സമ്മിറ്റ്സ് ചലഞ്ച് ഈ കയറ്റത്തോടെ പൂർത്തിയാക്കി. ഇന്ത്യൻ നാവികസേനയുടെ കമാൻഡർ എസ് കാർത്തികേയനോടൊപ്പം 16,050 അടി ഉയരമുള്ള അന്റാർട്ടിക് കൊടുമുടി…

"ഏഴു കൊടുമുടികൾ കീഴടക്കി ഒരു കൊച്ചു മിടുക്കി"

Dr. Gayathri R Pisharody got PhD in Physics

Dr. Gayathri R Pisharody got PhD in Physics for her Thesis on Soft Condensed Matter and Nano Science from Centre for Nano & Soft Matter Science, Bangaluru. Dr. Gayathri is daughter of Kaduthuruthy Kailasapurath Pisharath S N Ramachandra Pisharody & Mavelikkara Kandiyoor Pisharath R Srimatha Devi. Currently she is Post Doctoral Fellow at Raman Research Institute, Bangaluru. Husband: Manoj M Nair from Mavelikkara Cherukol Vishnu Niwas. Pisharody Samajam, Website and Thulaseedalm Congratulate her on her…

"Dr. Gayathri R Pisharody got PhD in Physics"

കൂടൽമാണിക്യം ക്ഷേത്രത്തിലെ പുതുതായി നിയമിതനായ ജീവനക്കാരനോടൊപ്പം സഹകരിക്കില്ലെന്ന് അവിടത്തെ തന്ത്രി സമൂഹം രേഖാ മൂലം അധികൃതരെ അറിയിച്ചെന്നും ഇത് താഴ്ന്ന ജാതിക്കാരോടുള്ള സവർണ്ണ സമൂഹത്തിന്റെ അപമാനകരമായ കടുത്ത അധിക്ഷേപമാണെന്നുമൊക്കെ ആരോപിച്ച് ചില മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ അവരുടെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും /സംപ്രേഷണം ചെയ്യുകയും യാഥാർഥ്യമെന്തെന്ന് അന്വേഷിക്കാതെ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പലരും ഇതിന്റെ പേരിൽ തന്ത്രിമാർക്കെതിരെ പ്രതികരിക്കുന്നതും പ്രസ്താവനകൾ ഇറക്കുന്നതും കേരളം കണ്ടു കൊണ്ടിരിക്കുകയാണല്ലോ.

എന്നാൽ ജാതി അധിക്ഷേപം നേരിട്ടു എന്ന് നിക്ഷിപ്ത താൽപ്പര്യക്കാർ പറയുന്ന ഈ ജീവനക്കാരൻ തന്നെ തനിക്ക് ആരിൽ നിന്നും യാതൊരു അധിക്ഷേപവും ഉണ്ടായിട്ടില്ലെന്നും ക്ഷേത്ര ഭരണ സമിതിയിലെ ഒരു വ്യക്തി പറഞ്ഞ അറിവ് മാത്രമേ ഇക്കാര്യത്തിൽ തനിക്കുള്ളൂ എന്നും ക്ഷേത്രത്തിൽ അത് വരെ ജോലി ചെയ്തിരുന്ന വ്യക്തിയെ പിരിച്ചു വിട്ടിട്ട് ആ ജോലിയാണ് തനിക്ക് നൽകിയിട്ടുള്ളതെന്നുമുള്ള അദ്ദേഹത്തിന്റെ ശബ്ദ രേഖയും ഇതിനകം കേരളം കേട്ടു കഴിഞ്ഞു.

യാതൊരു വിധത്തിലുള്ള ജാതി അധിക്ഷേപമോ അതിന്റെ പേരിൽ തൊഴിൽ നിഷേധമോ ഉണ്ടായിട്ടില്ലെന്നും കാരയ്മ പ്രകാരം കഴക പ്രവർത്തിയിൽ യഥാർത്ഥ അവകാശിയായ ജീവനക്കാരനെ പിരിച്ചു വിട്ട് മറ്റൊരു വ്യക്തിയെ നിയമിച്ചതിലുള്ള എതിർപ്പായിരുന്നു അതെന്നും തന്ത്രി വര്യന്മാരും സംശയ ലേശമന്യേ പരസ്യമായി കുറിപ്പിലൂടെ സമൂഹത്തെ അറിയിച്ചു കഴിഞ്ഞു. കാരായ്മ മൂലം സിദ്ധിച്ച തൊഴിലിൽ നിന്ന് പിരിച്ചു വിടാൻ സർക്കാരിനോ ഭരണസമിതിക്കോ അധികാരമില്ലെന്ന് കോടതി വിധിയുള്ളതാണ്. റിക്രൂട്ട്മെന്റിൽ ഈ കാരായ്മ പ്രകാരമുള്ള ജീവനക്കാരന് രണ്ടാം റാങ്കും അദ്ദേഹത്തെ പിരിച്ചു വിട്ട് പുതിയതായി നിയമിച്ച വ്യക്തിക്ക് മൂന്നാം റാങ്കും ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.

അമ്പലവാസി സമൂഹത്തിൽ ഉൾപ്പെടുന്ന പിഷാരോടി സമുദായത്തിൽ കാരായ്മ വഴി കഴക പ്രവർത്തി ചെയ്യുന്ന നിരവധി ജീവനക്കാരുണ്ട്. ജാതി പരമായി മുന്നോക്കക്കാരാണെങ്കിലും സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് അവരിൽ ഏറെയും.

കാരായ്മ വഴി സിദ്ധിച്ച കഴക പ്രവർത്തിയുടെ തൊഴിൽ സുരക്ഷയെപ്പറ്റി ഇപ്പോൾ കൂടൽ മാണിക്യ ക്ഷേത്രത്തിൽ നടന്ന ജീവനക്കാരന്റെ പിരിച്ചു വിടലിലൂടെ പിഷാരോടി സമുദായത്തിലും വലിയ ആശങ്ക ഉയർന്നിരിക്കുന്നു. തൊഴിൽ ചെയ്ത് ജീവിക്കാനുള്ള അവകാശം എല്ലാവരെയും പോലെ അമ്പലവാസികൾക്കും ഉണ്ടല്ലോ.അതിനെതിരെ ഉണ്ടാകുന്ന ഏത് നീക്കത്തെയും പ്രതിരോധിക്കേണ്ടത് പിഷാരോടി സമുദായത്തിന്റെ സംഘടന എന്ന നിലയിൽ പിഷാരോടി സമാജത്തിന്റെ ചുമതലയാണ്.

ക്ഷേത്ര ജീവനക്കാരോടുള്ള ഇത്തരം തൊഴിൽ നിഷേധങ്ങൾ ഒഴിവാക്കണമെന്ന് പിഷാരോടി സമാജം ഭരണ സമിതി ദേവസ്വം ഭാരവാഹികളോടും കേരള സർക്കാരിനോടും ആവശ്യപ്പെടുന്നു.

എന്ന്

ആർ ഹരികൃഷ്ണൻ പിഷാരോടി
പ്രസിഡണ്ട്

കെ പി ഗോപകുമാർ
ജനറൽ സെക്രട്ടറി

12+

നിങ്ങളുടെ ചിരി ഞങ്ങളുടെ അഭിമാനമെന്ന മുദ്രാവാക്യവുമായി നമുക്കിടയിലെ രണ്ടു യുവ ഡോക്ടർമാർ നേതൃത്വം നൽകുന്ന സംരംഭമാണ് TeethTune Dental & ENT Clinic.

തൃശൂർ കിഴക്കേക്കോട്ടയിൽ സെന്റ് തോമസ് കോളേജിന് സമീപം കാട്ടൂർക്കാരൻ റോഡിലാണ് ഈ പുതിയ ക്ലിനിക് പ്രവർത്തനമാരംഭിച്ചത്.

മാർച്ച് 12നു വൈകീട്ട് 5 മണിക്ക് കേരള ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ) പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മലാണ് TeethTune Dental & ENT Clinicന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചത്. വെബ്‌സൈറ്റ് ലോഞ്ചിങ് ഡോ. ഫാദർ ജോസ് വട്ടക്കുഴിയും നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ലീല വർഗീസ്, പിഷാരോടി സമാജം ജന. സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ, സമാജം മുൻ പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി, ബന്ധുമിത്രാദികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Website Address:

Home

ദന്ത ചികിത്സാ രംഗത്തെ അത്യാധുനിക സൗകര്യങ്ങളോടെ തുടങ്ങിയ ഈ സംരംഭത്തിൽ വിവിധ ദന്ത ചികിത്സയും സൗന്ദര്യവർദ്ധക ചികിത്സാരീതികളും ENT(Ear-Nose-Throat) ചികിത്സകളും ലഭ്യമാണ്.

പഴുവിൽ കിഴക്കേ പിഷാരത്ത് ഡോ. ജിഷ്ണു എസ്, തിരുനാരായണപുരം പിഷാരത്ത് ഡോ.വിദ്യ ഗോപിനാഥ് പിഷാരോടി എന്നീ യുവ ഡോക്ടർ ദമ്പതിമാരാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. ഓയിക്കാമഠം സദാനന്ദ പിഷാരോടിയുടെയും പഴുവിൽ കിഴക്കേ പിഷാരത്ത് വിജയത്തിന്റെയും മകനാണ് ഡോ. ജിഷ്ണു. വെങ്ങാനെല്ലൂർ വടക്കേ പിഷാരത്ത് ഗോപിനാഥന്റെയും തിരുനാരായണപുരം പിഷാരത്ത് പത്മിനിയുടെയും മകളാണ് ഡോ. വിദ്യ.

ഇവരുടെ പുതിയ സംരംഭത്തിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകൾ !

TeethTune Dental & ENT Clinicന്റെ ഉദ്‌ഘാടനത്തെക്കുറിച്ച് വന്ന ചാനൽ വാർത്ത കാണാം.

10+

നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഫാഷനും വൻകിട ഉൽപാദകരും ആധിപത്യം പുലർത്തുന്ന ഒരു കാലഘട്ടത്തിൽ, കാലാതീതമായ റെട്രോ സൗന്ദര്യശാസ്ത്രത്തെ ആധുനികതയുമായി സംയോജിപ്പിച്ചുകൊണ്ട് റെട്രോ ഗിഫ്റ്റ്സ് വേറിട്ടൊരു അനുഭവമൊരുക്കുകയാണ്.

അതെ, പറഞ്ഞു വരുന്നത് നമുക്കിടയിലെ ഒരു സംരംഭകയെക്കുറിച്ചു തന്നെ..

“റെട്രോ” അതിശയകരമായ റെട്രോ / വിന്റേജ് പ്രചോദിത വസ്ത്രങ്ങൾ, ആക്സസറികൾ, മെമന്റോകൾ എന്നിവയുടെ ഉത്പാദകരാണ്. മനോഹരമായ കാഴ്ചക്കുമപ്പുറം, അവ നിങ്ങളെന്താണോ എന്ന് കൂടി പറഞ്ഞു വെക്കുന്നു. ഗർഭധാരണമെന്ന ഒരു അവിസ്മരണീയ നാഴികക്കല്ല്, വിവാഹ ഓർമ്മകൾ, മറക്കാനാവാത്തൊരു യാത്ര, നിങ്ങൾ പിന്തുണയ്ക്കുന്നൊരു വിഷയമോ സന്ദർഭമോ, നിങ്ങൾക്കേറ്റവും പ്രിയപ്പെട്ടൊരു കുഞ്ഞിന് വേണ്ടി, അല്ലെങ്കിൽ നിങ്ങളുടെ ആരാധ്യനായൊരു സുഹൃത്തിന്, എന്നിങ്ങനെ പ്രധാനപ്പെട്ട പലതിനെയും പ്രതിഫലിപ്പിക്കുന്നതിനായാണ് റെട്രോ ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഓരോ ഉൽപ്പന്നവും വിവിധ വികാരാവിഷ്കാരങ്ങളുടെ വലിയൊരു കാൻവാസാണ്. വസ്ത്രങ്ങൾക്കപ്പുറം, റെട്രോ ഗിഫ്റ്റ്സ് ആധുനിക ഉപയോക്താവിനായി സ്മരണികകളുടെ ഒരു ശേഖരം തന്നെ പ്രദർശിപ്പിക്കുന്നു, അവയോരോന്നും റെട്രോ മനോഹാരിതയുടെ സ്പർശം നിറഞ്ഞതുമാണ്.

മുണ്ടങ്ങാമഠം പിഷാരത്ത് കീർത്തന വിഷ്ണുവാണ് മേൽപ്പറഞ്ഞ സംരംഭക. ഒരു എയ്റോസ്പേസ് എഞ്ചിനീയറാണെങ്കിലും, എല്ലാ അവസരങ്ങളിലും ആർക്ക് എന്ത് സമ്മാനം കൊടുക്കണമെന്നതിലും, അതിന്റെ തിരഞ്ഞെടുപ്പിലും തനിക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് കീർത്തന തിരിച്ചറിഞ്ഞിരുന്നു. അതോടൊപ്പം തന്റെയുള്ളിലെ തീവ്രമോഹത്തെക്കൂടി കൂട്ടുപിടിച്ച് ഒരു പുത്തൻ അദ്ധ്യായം കുറിക്കുവാൻ തീരുമാനിച്ചതിന്റെ പരിണിതഫലമാണ് റെട്രോ ഗിഫ്റ്റ്സ്. 2019ലാണ് കീർത്തന ഇത്തരമൊരു സംരംഭകത്വത്തിലേക്ക് എത്തിച്ചേരുന്നത്. ഭാവുകത്വം തുളുമ്പുന്ന ചിത്രങ്ങളുൾക്കൊള്ളിച്ച് ടീ-ഷർട്ടുകൾ നിർമ്മിക്കുന്ന ഒരു ചെറിയ സംരംഭമായാണ് റെട്രോ ഗിഫ്റ്റ്സ് ആരംഭിച്ചത്. കീര്ത്തന അന്ന് 9 മാസം ഗര്ഭിണിയായിരുന്നു. സാവധാനത്തിലും സ്ഥിരതയോടെയും അവർ ബ്രാൻഡിനെ പരിപോഷിപ്പിച്ചു, ചിന്തനീയങ്ങളായ ഉപഹാര ആശയങ്ങൾ സൃഷ്ടിക്കുകയും വ്യക്തികൾക്കും കോർപ്പറേറ്റുകൾക്കുമായി ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും അതോടൊപ്പം തന്റെ കുഞ്ഞിൻറെ വളർച്ചയിൽ ഒരമ്മയെന്ന ചുമതലകളും നിർവ്വഹിച്ചു. ഇന്ന് റെട്രോ ഗിഫ്റ്റ്സ് ഇന്ത്യൻ എയർഫോഴ്സ്, നിരവധി എംഎൻസികൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുൾപ്പെടെയുള്ള ഓർഗനൈസേഷനുകൾക്കും “Make Memories With Us” എന്ന് യഥോചിതം ടാഗ് ചെയ്തിരിക്കുന്ന ഗിഫ്റ്റുകളിൽ സംതൃപ്തരായ ആയിരക്കണക്കിന് പ്രഫുല്ലരായ ഉപഭോക്താക്കൾക്കും വ്യാപാര, സമ്മാന പരിഹാരങ്ങൾ നൽകുന്നു.

ഗുണനിലവാരമാണ് ബ്രാൻഡിന്റെ ഹൃദയമെന്ന് കീർത്തന പറയുന്നു. പ്രക്രിയകൾ കഴിയുന്നത്ര സുസ്ഥിരമായി നിലനിർത്തിക്കൊണ്ട് ഈടുനിൽപ്പും സുഖസൗകര്യവും ഉറപ്പാക്കാൻ പ്രീമിയം അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് ഓരോ നിർമ്മിതിയും. സ്റ്റോക്ക് കുറയ്ക്കുന്നതിലൂടെയും ദുർവ്യയങ്ങൾ കുറയ്ക്കുന്നതിലൂടെയും, ശൈലിയിൽ വിട്ടുവീഴ്ച ചെയ്യാതെ ഉത്തരവാദിത്തമുള്ള ഉൽപാദനത്തിന് പ്രതിജ്ഞാബദ്ധരാണവർ. പ്രിന്റുകൾ ഏറെക്കാലം നിലനിൽക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു, ഓരോ ഉൽപ്പന്നത്തിനും ക്ഷണിക പ്രവണതകളെ മറികടക്കുന്ന കാലാതീതമായ ആകർഷണം നൽകുവാനും ശ്രമിക്കുന്നു.

വ്യക്തിഗത ഉൽപ്പന്നങ്ങൾക്കപ്പുറം, 5,000ലധികം സംതൃപ്തരായ ഉപഭോക്താക്കൾക്ക് സേവനം നൽകിയ റെട്രോ ഗിഫ്റ്റ്സ് കോർപ്പറേറ്റ് ഗിഫ്റ്റിംഗിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്. വിപണിയിലെ ഇത്തരം വസ്തുക്കളുടെ ബാഹുല്യം മനസിലാക്കി, ബജറ്റ് അനുസരിച്ച് തരംതിരിച്ച് കസ്റ്റമൈസ് ചെയ്ത സമ്മാനങ്ങൾ നൽകിക്കൊണ്ട് ഈ പ്രക്രിയയെത്തന്നെ ലളിതമാക്കുന്നു. വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, എംഡിഎഫ് , അക്രിലിക് മെമന്റോകൾ, മഗ്ഗുകൾ, ഡയറികൾ തുടങ്ങിയ വസ്തുക്കൾ ഈ ശേഖരങ്ങളിൽ ഉൾപ്പെടുന്നു.

മാങ്കുറ്റിപ്പാടത്ത് പിഷാരത്ത് രാജന്റെയും മാണിക്കമംഗലം മുണ്ടങ്ങാമഠം പിഷാരത്ത് ജയശ്രീയുടെയും മകളാണ് കീർത്തന. എയർഫോഴ്‌സിൽ പൈലറ്റ് ആയ വിഷ്ണു ഗോപിനാഥിന്റെ ഭാര്യയാണ്. ജഗന്നാഥ്, ഇന്ദു എന്നിവർ മക്കൾ.

റെട്രോയുടെ കാലാതീതമായ ഡിസൈനുകൾ ഉപഭോക്താവുമായി പൂർണ്ണമായും സംവദിക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. സന്ദർഭമേതുമാകട്ടെ, ഉപഹാരങ്ങളെ ഇരുകൂട്ടരും തമ്മിലുള്ള വൈശിഷ്ട്യ ബന്ധത്തിന്റെ നൂലിഴകളാക്കുകയെന്നതാണ് റെട്രോയുടെ മുദ്രാവാക്യമെന്നും പറയുന്നു.

കീർത്തനക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

To know more about her venture, pl visit her website.

https://www.retrogiftz.in/

10+

 

വനിതാ ദിനത്തിൽ നമുക്കിടയിലെ ഒരു വനിത നടത്തിയ പതറാത്ത ചുവട്‌വെയ്പ്പാണ് ഒരു പക്ഷെ ഒരു വൻ ദുരന്തത്തിലേക്ക് നീങ്ങിയേക്കാവുന്നൊരു ഗ്യാസ് ചോർച്ചയെ മണിക്കൂറുകൾക്കുള്ളിൽ ഒഴിവാക്കിയത്.

കഞ്ചിക്കോട് ഹിൽവ്യൂ നഗറിലെ ഭരതത്തിലെ രമ്യ താൻ ഉദ്യോഗം ചെയ്യുന്ന പ്രൈം പ്ലസ് പോളിമേഴ്‌സിന്റെ തൊട്ടടുത്തായി വലിയ ശബ്ദത്തോടെ ഗ്യാസ് പൈപ്പ് പൊട്ടിയപ്പോൾ പുറത്തെത്തുകയും വാതക ചോർച്ച മനസ്സിലാക്കി സംയമനത്തോടെ ഉടൻ പാലക്കാട്, കഞ്ചിക്കോട് ഫയർ സ്റ്റേഷനുകളിലേക്കും സിറ്റി ഗ്യാസ് പൈപ്പ് ലൈൻ കമ്പനിയിലേക്കും വിളിച്ചറിയിക്കുകയും അവർ എത്തും വരെയും എത്തിയ ശേഷവും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്യുകയായിരുന്നു.

പ്രൈം പ്ലസ് പോളിമേഴ്‌സിൽ 15 വർഷമായി ജോലി ചെയ്യുന്ന കരിമ്പുഴ പഴയ പിഷാരത്ത് രമ്യ ഇപ്പോൾ അവിടത്തെ ചീഫ് അക്കൗണ്ടന്റ് ആണ്. ഭർത്താവ് മുണ്ടയിൽ പിഷാരത്ത് രാധാകൃഷ്ണൻ. മക്കൾ കൃഷ്ണ, ഭരത്(വിദ്യാർഥികൾ). തൃപ്പാളൂർ പിഷാരത്ത് പരേതനായ ഭരത പിഷാരോടിയുടെയും കരിമ്പുഴ പഴയ പിഷാരത്ത് രമ പിഷാരസ്യാരുടെയും മകളാണ് രമ്യ.

പാലക്കാട് ശാഖാ അംഗമായ രമ്യക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിനെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

44+

ആദരവ് 2025 – തൃശൂർ ശാഖ കഴകക്കാരെ ആദരിച്ചു

16-02-2025 ഞായറാഴ്ച്ച പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ വെച്ച് കുലത്തൊഴിലായ കഴക പ്രവർത്തി ചെയ്ത് ജീവിക്കുന്ന സമുദായാംഗങ്ങളെ ആദരിച്ചു. ആദരവ് 2025 എന്ന് പേരിട്ട ആദരണ പരിപാടി ഉദ്‌ഘാടനം ചെയ്തത് പ്രശസ്ത മേള വിദ്വാനായ പത്മശ്രീ ശ്രീ പെരുവനം കുട്ടൻ മാരാരാണ്. സിനിമാതാരം കുമാരി ശ്രവണ മുഖ്യാതിഥിയായിരുന്നു. ശ്രീബാല, ശ്രീഭദ്ര എന്നീ ബാലികമാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ആദരവ് 2025 പരിപാടിയിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ കെ പി ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. നീണ്ട കാലത്തെ നമ്മുടെ വലിയൊരു സ്വപ്നമാണ് ഇന്ന് ഇവിടെ സഫലമാകുന്നത് എന്ന് സ്വാഗത വാക്കുകളിൽ ശ്രീ ഹരികൃഷ്ണൻ പറഞ്ഞു. കുലത്തൊഴിലായ കഴക പ്രവർത്തിയെ ജീവിത മാർഗ്ഗമാക്കി മാതൃക സൃഷ്ടിച്ച…

"ആദരവ് 2025 – തൃശൂർ ശാഖ കഴകക്കാരെ ആദരിച്ചു"

മറ്റത്തൂർ കൃഷിഭവന്റെ നേതൃത്വത്തിൽ നെല്ല് ഉല്പാദന രംഗത്ത് സ്വയം പര്യാപ്തതയുടെ മാതൃകയായി മാറിയ മറ്റത്തൂർ മട്ട എന്ന പ്രാദേശിക ബ്രാൻഡിന്റെ പിന്നിൽ ഒരു പിഷാരോടി സാന്നിദ്ധ്യമുണ്ട്. മാങ്കുറ്റിപ്പാടത്ത് പിഷാരത്ത് കമല പിഷാരസ്യാരുടെയും കൊടകര പഴയേടത്ത് പിഷാരത്ത് നാരായണ പിഷാരോടിയുടെയും മകൻ ഉണ്ണികൃഷ്ണൻ. മറ്റത്തൂർ കൃഷി ഭവനിലെ കൃഷി ഓഫീസറായിരുന്ന ഉണ്ണികൃഷ്ണൻ അദ്ദേഹം കൃഷി ഓഫിസറായിരുന്ന സമയത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ നെൽകൃഷിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കുകയുണ്ടായി. 350 ഏക്കറിൽ 900 കൃഷിക്കാരെ കോർത്തിണക്കി നടത്തിയ മട്ടകൃഷി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഭരിച്ച് കുത്തി അരിയാക്കി പ്രാദേശികമായി വിറ്റഴിക്കുക എന്നതാണ് മറ്റത്തൂർ മട്ട പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. പാലക്കാടൻ മട്ടയോട് കിടപിടിക്കുന്ന സ്വാദും ഗുണമേന്മയും മറ്റത്തൂർ മട്ടയെ വേറിട്ടതാക്കുന്നു.

കൃഷി ഭവന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന, ജൈവ വിത്തിനങ്ങൾ നൽകൽ, സബ്‌സിഡി അനുവദിക്കൽ, പുത്തൻ കാർഷികോപകരണങ്ങൾ ലഭ്യമാക്കൽ തുടങ്ങിയവയിലൂടെയാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്.

ഉണ്ണികൃഷ്ണൻ ഇപ്പോൾ മറ്റത്തൂരിൽ നിന്നും മാറ്റമായി നെടുമ്പാശ്ശേരിയിൽ കൃഷി ഓഫിസറായി ജോലി ചെയ്യുന്നു. കോട്ടയം ഓണംതുരുത്ത് പിഷാരത്ത് അശ്വതിയാണ് പത്നി. മക്കൾ ഭഗത്തും അച്യുതും.

ഉണ്ണികൃഷ്ണന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റയെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

മറ്റത്തൂർ മട്ടയുടെ വിജയഗാഥയെക്കുറിച്ച് പഞ്ചായത്ത് നിർമ്മിച്ച വീഡിയോ കാണാം

15+