ഡോ.സുജയ രചിച്ച “ഓരോരുത്തർക്ക് ഓരോരോ ന്യായങ്ങള്” എന്ന ചെറുകഥാ പുസ്തക പ്രകാശനം 02-02=2020 ന് പാലക്കാട് വെച്ചു നടന്നു. പ്രശസ്ത സാഹിത്യകാരൻ മുണ്ടൂർ സേതുമാധവനാണ് പ്രകാശനകർമ്മം നിർവഹിച്ചത്. പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി. കെ.ശങ്കരനാരായണൻ ഏറ്റുവാങ്ങി. ചെറുകാട്ട് പിഷാരത്ത് ഗോപാല പിഷാരോടിയുടെയും തൊണ്ടിയന്നൂർ പിഷാരത്ത് ചന്ദ്രിക പിഷാരസ്യാരുടെയും മകളാണ് ഡോ. സുജയ 1+
"“ഓരോരുത്തർക്ക് ഓരോരോ ന്യായങ്ങൾ”ടെ പ്രകാശനം"Literature Category: Fiction
-മുരളി മാന്നനൂർ മലയാളത്തിന്റെ എക്കാലത്തെയും സുവർണ്ണ കഥകളിലൊന്നായി എം കൃഷ്ണൻ നായർ തിരഞ്ഞെടുത്ത കഥ. ലോക കഥകള്‍ക്കൊപ്പം വെക്കാന്‍ ഈ ഒരൊറ്റ കഥ മതി എന്ന് ടി. പത്മനാഭന്‍ വാഴ്ത്തിയ, ലോകത്തെ മികച്ച പത്തുകഥകളിലോന്നായി അദ്ദേഹം തിരഞ്ഞെടുത്ത കഥ. വായിച്ചു കഴിഞ്ഞാല്‍ നമ്മെ പിന്തുടരുന്ന ഒരു കഥ. അതെ, മൂന്നാമതൊരാള്‍. മുണ്ടൂർ കൃഷ്ണൻ കുട്ടിയുടെ ഏറ്റവും മികച്ച കഥയായ “മൂന്നാമതൊരാള്‍” നമുക്ക് ഇവിടെ വായിച്ചു കേൾക്കാം. ഡെയ്‌ലി ന്യൂസ് വായനാലോകം അവതരിപ്പിക്കുന്ന കഥ കേൾക്കാം. 0
"കഥ കേൾക്കാം, മൂന്നാമതൊരാളായി"-ചെറുകര വിജയൻ നാലു മണിക്ക് വക്കണോ? നാലരക്കായാലുംമതി. കാലത്ത് അലാം കേട്ടുണർന്നുറങ്ങുവാൻ നല്ല സുഖമാണ്. അതല്ലെങ്കിലും അങ്ങനയാ……വളരെ നേരത്തെ ഏണീക്കണ്ട കാരൃങ്ങളുണ്ടെങ്കിൽ ഉറക്കം മുറുക്കിപ്പിടിക്കും.ഒഴിവുദിനമെങ്കിലോ നേരത്തേ ഒഴിയുന്നൊരുറക്കം. ശീലങ്ങളല്ലെ എല്ലാം. രാത്രി വൈകിയാണെങ്കിലും കുടുംബവുമായി കാരൃങ്ങളാലോചിച്ചതു പോലെ പുലർച്ചെ ആറുമണിക്ക് മുച്ചക്റ വാഹനം മുറ്റത്തെത്തി. കഷ്ടി ഒരു മണിക്കൂർ യാത്ര.അവിടെ എത്തിയാൽ ഞാൻ സേവനമനുഷ്ടിച്ച വിദ്യാലയത്തിലെൻെറ പിൻഗാമിയും സുമുഖനും സഹകരണ മനസ്സുമുളള സുഹൃത്ത് ‘വിളിച്ചാൽ’മതിയെന്ന് പറഞ്ഞിട്ടുണ്ട്. ആർത്തിയോടെ അകത്തേക്ക് കണ്ണുംനട്ട് ദീപസ്തംഭത്തിനു അടുത്ത് തന്നെ ഞങ്ങളുണ്ടെന്നറിയിച്ചു. മന്ദസ്മിതവുമായി അമാന്തിക്കാതെ സുഹൃത്തെത്തി.ഞാനെല്ലാം–എല്ലാവർക്കും വേണ്ടി–തുറന്നു പറഞ്ഞു.’ എത്ര കാലായീ കൺനിറയെ കണ്ണനെ കൺമുന്നിൽ കണ്ടിട്ട്…പലപ്പോഴും നിറകാഴ്ച്ച തെന്നിമാറി ഒളിഞ്ഞു നടത്തും ഈ കള്ളകൃഷ്ണൻ. ഇക്കുറിയെങ്കിലും’!!’നോക്കാം,നമുക്ക് നോക്കാം’,കാണാനും കാണിക്കാനും-ഇരിക്കാനും…
"കുറുക്കുവഴിക്കൂട്ട്"-രവി കടുങ്ങല്ലൂർ നിറമാല വിജയന്റെ ഹൃദ്യമായ ചിരി മാലയിലൂടെ സമ്പന്നമാക്കി കൊണ്ടിരിക്കുന്ന നിറമാല ചരിതത്തിൽ, അൽപം ഞാനും കോറിയിട്ടില്ലെങ്കിൽ അതിനൊരു പൂർത്തികരണമുണ്ടാകില്ലെന്നൊരു തോന്നൽ.എന്നാൽ ഇത്തിരി ഞാനും പറയട്ടെ. ചൊവ്വര ശാഖയുടെ ഒരു മാസാന്തര യോഗം അലങ്ങാട് വിജയന്റെ പിഷാരത്തു വെച്ചു കൂടുവാൻതീരുമാനിച്ചത്, സമാജ്ത്തിൽ വിപ്ലവ ചർച്ചകൾ നടത്തുവാൻ പറ്റിയ സ്ഥലമായതു കൊണ്ട്തന്നെയാണ്. കാര്യങ്ങൾ കാര്യകാരണസഹിതം മുഖത്തു നോക്കി സരസമായി സംസാരിക്കാൻ കഴിവുള്ള വിജയൻ നമ്മുടെ, സൗമ്യ സുഭഗൻ ഹരികൃഷ്ണനെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. രസം പിടിപ്പിക്കുന്ന ചർച്ചകളുണ്ടാകുമെന്നുറപ്പുള്ളതുകൊണ്ടും സർവ്വ ശ്രീ ആലങ്ങാട് വിജയന്റെ പുതു പിഷാരം കാണാനും അവിടെയൊന്നു കൂടാനുമായി യുവ ചൈതന്യം മനോജും ശ്രീജിഷ്ണു പിഷാരോടിയും എടാട്ട് ഹരിയേട്ടനും ചൊവ്വരയുടെ ആസ്ഥാന ഗായകൻ ശ്രീ കൃഷ്ണകുമാറും…
"നിറമാല രൂപീകരണവും,കൈനീട്ടവും ഒരു റവ ഉപ്പുമാവും"-മുരളി, മാന്നനൂർ ജീവിതഗന്ധിയായ ഉത്തരേന്ത്യൻ നാടോടിക്കഥകൾ സമ്പാദിച്ച്, അവ കോർത്തിണക്കി പാലനൂർ പിഷാരത്ത് നാരായണൻ കുട്ടി തയ്യാറാക്കിയതാണ് “പാരദർശി” എന്ന കഥാ സമാഹാരങ്ങൾ. നമ്മുടെ നാട്ടിലെയും മറുനാടുകളിലെയും സംസ്കാരവുമായി ബന്ധപ്പെട്ട ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വൈചിത്ര്യം ആസ്വദിക്കാൻ അവസരം ഈ കഥകളിലൂടെ ലഭിക്കുന്നു. ഒന്നും രണ്ടും ഭാഗങ്ങൾ തിരുവനന്തപുരം “SIGN BOOKS”ആണ് പസിദ്ധീകരിച്ചിട്ടുളളത്. മൂന്നും നാലും ഭാഗങ്ങൾ തച്ചമ്പാറ APPLE BOOKS ഉം. പാലനൂർ പിഷാരത്ത് മാധവിക്കുട്ടി പിഷാരസ്യാരുടെയും ആണ്ടാം പിഷാരത്ത് രാഘവ പിഷാരോടിയുടെയും പുത്രനായ നാരായണൻ കുട്ടി 09-02-1987 മുതൽ വയനാട്, പാലക്കാട് ജില്ലകളിലെ വിവിധ ഗവ: ഹൈസ്കൂളുകളിൽ ഹിന്ദി അദ്ധ്യാപകനായി ജോലിചെയ്ത് 31-03-2016 ൽ സർവ്വീസിൽ നിന്നും വിരമിച്ചു. നിലവിൽ പെരിന്തൽമണ്ണ PERFECT…
"പാരദർശി – നാടോടിക്കഥാ ശേഖരം"-മുരളി ആനായത്ത് സംഗീതം കൊണ്ട് രോഗശാന്തി ശുശ്രൂഷ ആദ്യായി ചെയ്തത് ആരാന്നാ വിചാരം? അല്ലെങ്കിൽ മ്യൂസിക് തെറാപ്പിയുടെ ഉപജ്ഞാതാവ് ? അറിയില്യ ല്ലേ? എന്നാൽ കേട്ടോളൂ “സ്വാതി തിരുനാൾ മഹാരാജാവ് തിരുമനസ്സ് കൊണ്ട്” ഗർഭ ശ്രീമാൻ എന്ന് കൂടി വിശേഷിപ്പിക്കാറുള്ള – (ഹി വോസ് ദി ഡെസിഗ്നേറ്റഡ് കിംഗ് ഈവൺ വൈൽ ഇൻ ഹിസ് മതേർസ് വോംബ്.) ഷോഡശ സംസ്കാരങ്ങളിൽ ചിലതൊഴിച്ചു പലതും അകത്തുള്ളാള് പുറത്താവാതെ ആയതു മുതൽകൊണ്ട് മുറയ്ക്ക് നടത്തിവന്നിരുന്നു. അരിയിട്ടു വാഴ്‌ചേം, പട്ടാഭിഷേകോം ഒക്കെ ഗർഭത്തിലിരിക്കെ തന്നെ കഴിഞ്ഞിരുന്നൂന്നു സാരം നിഷ്ക്രമണോം, കർണ വേധോം, വിദ്യാരംഭോ൦, പിന്നീടാവാം ന്നു മാറ്റിവെച്ചു. അന്ത്യേഷ്ടി – മയ്യത്തായിട്ടു മതീന്നുംവെച്ചു. “അദ്ദേഹം മഹാ പ്രതിഭയായിരുന്നു, വാഗ്‌ഗേയകാരനും…
"മ്യൂസിക് തെറാപ്പി"
Recent Comments