സ്മിത പിഷാരടി ഇനി സിനിമയിൽ

ബാംഗ്ലൂരിലെ അറിയപ്പെടുന്ന നൃത്ത അദ്ധ്യാപികയും നൃത്ത സംവിധായികയുമായ ശ്രീമതി സ്മിത പിഷാരടി ആദ്യമായി അഭിനയിക്കുന്ന വെളിച്ചം തേടി എന്ന ചലച്ചിത്രം തിരുവനന്തപുരത്ത് നടന്നു കൊണ്ടിരിക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (IFFK) യിൽ പ്രദർശിപ്പിച്ചു. ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ ചിത്രം മേളയിൽ വളരെയേറെ ശ്രദ്ധയും അഭിനന്ദനങ്ങളും പിടിച്ചു പറ്റി. സ്മിതക്ക് ചെറുതെങ്കിലും ഏറെ പ്രാധാന്യമുള്ള വേഷമാണ് വെളിച്ചം തേടിയിൽ. ശ്രീ കെ. റിനോഷൻ ആണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. മറ്റു അഭിനേതാക്കൾ നൊയ്ല ഫ്രാൻസി, നിധിൻ പോപ്പി, പൂജ ശ്രേനൻ, സ്നിഗ്ദ്ധ നായർ, മണികണ്ഠൻ കെ,രക്ഷിത് പവാർ, ശരൺ. സ്മിത പിഷാരടിയെയും അവരുടെ നർത്തന പ്രതിഭയും വിപുലമായി നമ്മൾ അറിയുന്നത് തൃശ്ശൂരിൽ…

"സ്മിത പിഷാരടി ഇനി സിനിമയിൽ"

Darshitha PP Graduated Masters in Energy Systems  from The University of Melbourne.

Darshitha is daughter of Amayur Pisharath Venugopalan & Puthoor Pisharath Devaki. Husband: Kundoor Pisharath Anilkumar Ramanathan Pisharody.

Pisharody Samajam, Website and Thulaseedalam Congratulate her on her achievement!

 

13+

Doctorate for Radhika Mohandasan

Radhika Mohandasan, D/o. Mohandasan (Mahadevamangalam Pisharam) and Indira (Manakulangara Pisharam) has been awarded Ph. D Degree – Doctor of Philosophy in faculty of science & technology for Thesis on ” the neural mechanisms of food reward in Drosophila melanogaster”, by Pune University. Pisharody Samajam, Website and Thulaseedalam Congratulate her on this achievement. 16+

"Doctorate for Radhika Mohandasan"

അവയവദാനത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രമായ ‘വാടാമല്ലി’ ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

ശ്രീമതി വൈക (ഗീത സതീഷ് പിഷാരടി) രചനയും സംവിധാനവും നിർവ്വഹിച്ച ‘വാടാമല്ലി‘ അവയവദാനത്തിന്റെ നിർണായക പ്രശ്നത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട് അർത്ഥവത്തായ സംഭാഷണങ്ങൾക്ക് തിരികൊളുത്തുകയും മാറ്റത്തിന് പ്രചോദനം നൽകുകയും ചെയ്യുന്നുവെന്ന് സംവിധായകയായ വൈക അഭിപ്രായപ്പെട്ടു. ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്റെ നാമനിർദ്ദേശം അതിന്റെ ഫലപ്രദമായ കഥപറച്ചിലിന്റെയും അഭിനേതാക്കളുടെ അർപ്പണബോധത്തിന്റെയും തെളിവാണെന്ന് കൂടി  അവർ കൂട്ടിച്ചേർത്തു.

ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് ഗാന്ധിനഗറിലെ യുവ പ്രതിഭകളാണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും നടത്തിയിരിക്കുന്നത് സതീഷ് പിഷാരോടിയാണ്.

ശുകപുരത്ത് പിഷാരത്ത് ഗീത  വളരെക്കാലമായി ഗുജറാത്തിലെ ഗാന്ധിനഗറിലാണ് താമസം. ഭർത്താവ് പനങ്ങാട്ടുകര പിഷാരത്ത് സതീഷ് പിഷാരോടി. മകൾ: അനന്യ.

ശ്രീമതി ഗീത സതീഷ് പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!

To see the short film, click on the link below.

3+

കേരള സംഗീത നാടക അക്കാഡമിയുടെ അംഗീകാരം ലഭിച്ചതിനു ശേഷമുള്ള തുളസീദളം സാംസ്ക്കാരിക സമിതിയുടെ പ്രഥമ യോഗം 2024 ഡിസംബർ 1 ഞായറാഴ്ച്ച പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ ഓഫീസിൽ വെച്ച് സമിതി പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ എല്ലാവരും ചേർന്നുള്ള മൗന പ്രാർത്ഥനയോടെ ആരംഭിച്ചു.

സെക്രട്ടറി ശ്രീ ഗോപൻ പഴുവിൽ ഏവർക്കും സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ എ. രാമചന്ദ്രൻ കലാസമിതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും നിയമാവലിയെ കുറിച്ചും വിശദമായി സംസാരിച്ചു. ജാതിമത ഭേദമന്യേ സർവ്വരെയും ഒന്നിപ്പിച്ചു കൊണ്ട് ആരംഭിച്ചിട്ടുള്ള ഒരു സ്വതന്ത്ര കലാ സംഘടനയാണ് തുളസീദളം കലാ സാംസ്ക്കാരിക സമിതി. പിഷാരോടിമാരിലെയും അതോടൊപ്പം മറ്റു മത, ജാതി വിഭാഗങ്ങളിലും പെട്ട യുവജനങ്ങളിലെയും കലാപരമായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുവാനും ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നതിനും അവർക്ക് വേദികൾ ഒരുക്കുവാനും അംഗീകാരങ്ങൾ നൽകുന്നതിനും വേണ്ടിയാണ് ഇത് ആരംഭിച്ചിട്ടുള്ളത്. കലാ രംഗത്തെ സമിതിയുടെ സജീവമായ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി കേരള സംഗീത നാടക അക്കാദമിയിൽ അംഗീകാരത്തിനു നമ്മൾ അപേക്ഷ കൊടുക്കുകയും അത് ലഭിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് തന്നെ സമിതിയിൽ പുതിയ അംഗങ്ങളെ ചേർക്കേണ്ടതും പ്രവർത്തനങ്ങൾ വിപുലീകരിക്കേണ്ടതുമുണ്ട്.

സെക്രട്ടറി കഴിഞ്ഞ യോഗത്തിന്റെ റിപ്പോർട്ടും ട്രഷറർ ശ്രീ ആർ.ശ്രീധരൻ കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി. ശ്രീ ശ്രീധരൻ കേരള സംഗീത നാടക അക്കാദമിയുടെ നിയമാവലി പൂർണ്ണമായും വായിച്ച് സദസ്സിനെ ബോദ്ധ്യപ്പെടുത്തി.

ഈ കലാസമിതിയുടെ അനിവാര്യതയെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചുമുള്ള സജീവമായ ചർച്ചയിൽ സർവ്വശ്രീ കലാനിലയം അനിൽകുമാർ, എ പി ഗോപി, കെ പി ഗോപകുമാർ, ശ്രീമതി രഞ്ജിനി ഗോപി, ശ്രീമതി അനിത ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

യോഗ തീരുമാനങ്ങൾ
————————–

തുളസീദളം കലാ സാംസ്കാരിക സമിതിയുടെ നിയമാവലി അനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറുള്ള പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള ‘അംഗത്വ സമാഹരണ പ്രവർത്തനങ്ങൾ’ ഉടനെ ആരംഭിക്കുക, മറ്റു വിഭാഗത്തിലുള്ളവരോടൊപ്പം പിഷാരോടിമാരിലെ വിവിധ ശാഖകളിലെ കലാകാരന്മാരെയും കലാകാരികളെയും ചേർക്കുക, അംഗങ്ങളെ ചേർത്ത് കഴിഞ്ഞ ഉടനെ എല്ലാവരെയും ചേർത്ത് പൊതുയോഗം വിളിക്കുക.

കലാ സമിതിയിൽ അംഗത്വം നൽകേണ്ട പ്രമുഖരുടെ ഒരു ലിസ്റ്റ് യോഗത്തിൽ തയ്യാറാക്കി.

പുതിയ രസീതി ബുക്കുകൾ, ലെറ്റർപാഡ്, എന്നിവ പ്രിന്റ് ചെയ്യാൻ തീരുമാനിച്ചു. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കേണ്ടതിലേക്ക് കേരള ബാങ്കുമായി ബന്ധപ്പെടാൻ ട്രഷറർ ശ്രീ ശ്രീധരനെ ചുമതലപ്പെടുത്തി.

പിഷാരോടി സമാജം പ്രസിഡണ്ടിനെ കലാ സമിതിയുടെ മുഖ്യ ഉപദേഷ്ടാവാക്കുവാൻ തീരുമാനിച്ചു.

തുളസീദളം കലാ സമിതിയുടെ ഉപഘടകമായി യുവജനങ്ങളുടെ നേതൃത്വത്തിൽ ഒരു ഭരണ സമിതി രൂപീകരിക്കുവാനും ചില പ്രധാനപ്പെട്ട ചുമതലകൾ അവരെ ഏൽപ്പിക്കുവാനും തീരുമാനിച്ചു. അധികം താമസിയാതെ കലാ സമിതിയുടെ നേതൃത്വത്തിൽ ഒരു ദിവസത്തെ കലാ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

കലാരംഗത്തെ പ്രമുഖ സംഘാടകനായിരുന്ന അന്തരിച്ച സിനിമാ സംവിധായകന്റെ സ്മരണക്കായി ഒരു പുരസ്‌ക്കാരം ഏർപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം 75000 രൂപ സംഭാവന ചെയ്ത വിവരം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്രൻ അറിയിച്ചു. ഈ തുകയോടൊപ്പം സമിതി സമാഹരിക്കുന്ന തുകയും ചേർത്ത് വർഷാ വർഷം കേരള കലാ സമൂഹത്തിലെ പ്രതിഭകളെ ബാബുനാരായണൻ സ്മാരക കലാ പുരസ്‌കാരം നൽകി ആദരിക്കാൻ തീരുമാനിച്ചു.

സമിതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിനായി സംഭാവനകൾ ലഭിക്കുന്നതിന് വിവിധ സംഘടനകളോടോ വ്യക്തികളോടോ അഭ്യർത്ഥിക്കുന്നതിന് തീരുമാനിച്ചു.

ശ്രീമതി അനിത ഹരികൃഷ്ണന്റെ നന്ദിയോടെ 12 മണിക്ക് യോഗം അവസാനിച്ചു

സെക്രട്ടറി

2+

 

കർണ്ണാട്ടിക് സംഗീത മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ജി ആർ ഗോവിന്ദൻ 2024 നവംബർ 24 ഞായറാഴ്ച തിരുവമ്പാടി ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തുന്നു. ശ്രീ കലാനിലയം രാമകൃഷ്ണന്റെ കീഴിലാണ് ഗോവിന്ദൻ സംഗീതമഭ്യസിക്കുന്നത്.

തുടർന്ന് ലവണാസുരവധം കഥകളിയും അരങ്ങേറും. കഥകളി അവതരണം സമാജം കഥകളി അദ്ധ്യാപകൻ ശ്രീ കലാനിലയം അനിൽ കുമാറും സംഘവുമാണ്. ശ്രീ ജി ആർ ഗോവിന്ദന്റെ ഗുരു കലാനിലയം രാമകൃഷ്ണനും ആദിത്യൻ പിഷാരോടിയുമാണ് പിന്നണി സംഗീതമൊരുക്കുന്നത്.

ശ്രീ ജി ആർ ഗോവിന്ദന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകൾ !

9+

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ വ്യാപാരികൾ നൽകുന്ന മർച്ചന്റ്റ്സ് വിളക്ക് പുരസ്‌കാരം ഇലത്താളം വിദഗ്ധൻ പല്ലാവൂർ രാഘവപ്പിഷാരടിക്ക് സമ്മാനിക്കും. ഗുരുവായൂരിലെ പഴയകാല വ്യാപാരിയായിരുന്ന പി.കെ. സത്യനാഥൻ നായരുടെ സ്മരണാർത്ഥമാണു 10,001 രൂപയുടെ പുരസ്‌കാരം.

എല്ലാ വർഷവും മർച്ചൻ്റ്സ് വിളക്കിനോടനുബന്ധിച്ച്, മൺമറഞ്ഞ വ്യാപാരിനേതാക്കളുടെ ഓർമ്മക്കായി പുരസ്ക‌ാരം നൽകി വരുന്നുണ്ട്. വിളക്കു ദിവസമായ വെള്ളിയാഴ്ച രാത്രി ഏഴിന് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്‌കാരം ശ്രീ രാഘവപ്പിഷാരോടിക്ക് സമർപ്പിക്കുമെന്ന് പ്രസിഡന്റ് കെ. മധുസൂദനനും ജനറൽ സെക്രട്ടറി ജി.കെ. പ്രകാശനും അറിയിച്ചു.

ശ്രീ പല്ലാവൂർ രാഘവപ്പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

7+

ഇരിങ്ങാലക്കുട പല്ലാവൂർ-തൃപ്പേക്കുളം സമിതിയുടെ ഈ വർഷത്തെ ഗുരുദക്ഷിണ തിമില കലാകാരൻ ശ്രീ കാവശ്ശേരി കുട്ടികൃഷ്ണ പിഷാരോടിക്ക് നൽകുമെന്ന് സംഘാടകർ അറിയിച്ചു.

2024 ഡിസംബർ 3ന് ഇരിഞ്ഞാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ നടക്കുന്ന ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തിന്റെ ഉത്ഘാടന വേദിയിൽ വെച്ച് സമിതിയുടെ ഗുരുദക്ഷിണ അദ്ദേഹത്തിന് നൽകി ആദരിക്കും.

10,000 രൂപയും, ഫലകവും, പൊന്നാടയും അടങ്ങുന്നതാണ് ഗുരുദക്ഷിണ.

കൊടകര ശാഖാ അംഗമായ ശ്രീ കാവശ്ശേരി കുട്ടികൃഷ്ണ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങള്‍!

6+
  • കലാകാരന്മാരുടെയും കലാകാരികളുടെയും സജീവ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക, അർഹിക്കുന്ന അംഗീകാരങ്ങൾ നൽകുക
  • കലാ സാംസ്കാരിക പ്രവർത്തനങ്ങളിലേക്ക് കൂടുതൽ യുവ ജനങ്ങളെ ഉയർത്തിക്കൊണ്ടു വരിക

തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച സ്വതന്ത്ര കലാ സംഘടനയായ തുളസീദളം കലാ സാംസ്ക്കാരിക സമിതിക്ക് കേരള സംഗീത നാടക അക്കാദമിയുടെ അമേച്ചർ കലാ സമിതിയുടെ അംഗീകാരം ലഭിച്ചു.

01-11-2024 മുതൽ 31-10-2029 വരെ അഞ്ചു വർഷത്തേക്കാണ് അംഗീകാരം.

തുളസീദളം കലാസാംസ്‌ക്കാരിക ഭരണ സമിതി അംഗങ്ങൾ

പ്രസിഡന്റ് – ശ്രീ എ രാമചന്ദ്രൻ

വൈസ് പ്രസിഡണ്ടുമാർ

1.ശ്രീ വിനോദ് കൃഷ്ണൻ
2.ശ്രീ കെ പി ഹരികൃഷ്ണൻ

സെക്രട്ടറി

ശ്രീ ഗോപൻ പഴുവിൽ

ജോയിന്റ് സെക്രട്ടറിമാർ

1.ശ്രീ കെ പി ഗോപകുമാർ
2.ശ്രീമതി ജ്യോതി ലക്ഷ്മി (ജ്യോതി ബാബു)

ട്രഷറർ

ശ്രീ ആർ. ശ്രീധരൻ

കമ്മിറ്റി അംഗങ്ങൾ
1 ശ്രീ മതി അനിത ഹരികൃഷ്ണൻ
2.ശ്രീമതി രഞ്ജിനി ഗോപി
3.ശ്രീ കെ പി ബാലകൃഷ്ണൻ
4.ശ്രീ സി പി അച്യുതൻ
5.ശ്രീ രാജൻ സിത്താര
6.ശ്രീ എ പി ഗോപി
7. ശ്രീ കലാനിലയം അനിൽകുമാർ
8.ശ്രീമതി ഭാഗ്യലക്ഷ്മി മോഹൻദാസ്

തുളസീദളം കലാസാംസ്‌ക്കാരിക ഭരണ സമിതി പ്രസിഡണ്ട് ശ്രീ എ രാമചന്ദ്രനും ശ്രീ സെക്രട്ടറി ശ്രീ ഗോപൻ പഴുവിലും അംഗീകാര പത്രവുമായി
1+

മോഹിനിയാട്ടമെന്ന നൃത്തരൂപത്തിലെ മികച്ച പ്രകടനത്തിനും ആജീവനാന്ത സമർപ്പണത്തിനും കേരളത്തിലെ ജനപ്രിയ മോഹിനിയാട്ട നർത്തകി സൗമ്യ ബാലഗോപാലിന് ഏറ്റവും അഭിമാനകരമായ ശശിമണി ദേവദാസി രാഷ്ട്രീയ പുരസ്കാരം നൽകുന്നതായി ദേവദാസി ദേശീയ നൃത്തോത്സവം 2024 സംഘാടകർ അറിയിക്കുന്നു.

2024 ഡിസംബർ 11 ന് ഭുവനേശ്വറിലെ ഭജന കലാ മണ്ഡപത്തിൽ നടക്കുന്ന 18-ാമത് ദേവദാസി ദേശീയ നൃത്തോത്സവത്തോടനുബന്ധിച്ചുള്ള പ്രകടനത്തോടൊപ്പം അവർക്ക് ഈ പുരസ്കാരം നൽകുന്നതാണ്.

പുരസ്‌കാര ജേതാവ് ശ്രീമതി സൗമ്യ ബാലഗോപാലന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

5+