
തപസ്യ കലാസാഹിത്യവേദി , തൃശ്ശൂർ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സ്മാരക കഥ – കവിത മത്സരങ്ങളിലെ കഥാ വിഭാഗത്തിൽ വി.പി വിജയരാഘവന് മൂന്നാം സമ്മാനം.
ശ്രീ വിജയരാഘവൻ എഴുതിയ ആനന്ദ പൂത്തിരികൾ എന്ന കഥക്കാണ് സമ്മാനം ലഭിച്ചത്. ഒന്നാം സ്ഥാനം ഡോ. ടി.വി ഉണ്ണികൃഷ്ണൻ എഴുതിയ അമ്പലം മുറ്റം കുളം എന്ന കഥക്കും രണ്ടാം സ്ഥാനം ശ്രീദേവി അമ്പലപുരം എഴുതിയ കാലചക്രത്തിൻ്റെ കരുതലുകൾ എന്ന കഥക്കുമാണ് ലഭിച്ചത്.
വല്ലച്ചിറ പിഷാരത്ത് വിജയരാഘവൻ നല്ലൊരു കവിയുമാണ്. താമസം തൃശൂർ അഞ്ചേരി കിഴക്കെ പിഷാരം. ഭാര്യ ദീപ എം. മാതേത്ത് ഹൗസ് വെട്ടുകാട്. മകൾ ഡോ. ഉമ വിജയരാഘവൻ M D, മകൻ വിഷ്ണു വിജയരാഘവൻ.
ശ്രീ വിജയരാഘവന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

സ്കൂൾ / കോളജ് / മെംബർഷിപ് പഠനത്തിനും വിവിധ മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനത്തിനും 2024–25 വർഷത്തെ കേരള സർക്കാർ വിദ്യാസമുന്നതി സ്‌കോളർഷിപ്പുകൾ ലഭിക്കാൻ, കുടുംബവാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കവിയാത്ത, മുന്നാക്കസമുദായ വിദ്യാർത്ഥികൾക്ക് ജനുവരി 20ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
ഗുരുവായൂർ പുതിയേടത്ത് പിഷാരത്ത് പരേതനായ അനിൽകുമാറിന്റെയും കൊണ്ടയൂർ പിഷാരത്ത് സുധയുടെയും മകൻ ഗോവിന്ദ് പി 04-01-2025ന് ബഹു. കേരള ഹൈക്കോടതിയിൽ വെച്ച് അഭിഭാഷകനായി എൻറോൾ ചെയ്തു.
സംസ്ഥാന കലോത്സവത്തിലേക്ക് പുതിയൊരു തുള്ളൽ കഥ വേണമെന്ന് തുള്ളൽ അദ്ധ്യാപകൻ നിഖിൽ മലയാലപ്പുഴയുടെ ആവശ്യപ്രകാരം കഥകളി ആട്ടക്കഥാകൃത്ത് പ്രദീപ് കോട്ടക്കൽ രചിച്ച ദ്വാരകാനാശം എന്ന തുള്ളൽ കഥ സംസ്ഥാന കലോത്സവ വേദിയിൽ അവതരിപ്പിച്ചു.
കലാമണ്ഡലം കൃഷ്ണൻ നായരുടെയും ഭാര്യ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും പേരിലുള്ള കല്യാണകൃഷ്ണ ഫൗണ്ടേഷന്റെ 2024ലെ കഥകളി പുരസ്‌കാരത്തിന് കൃഷ്ണൻനായരുടെ പ്രിയ ശിഷ്യൻ RLV ദാമോദര പിഷാരോടി അർഹനായി.
ഹാൻഷി ഷാജു പോൾ നാഷണൽ ചീഫ് ആയിട്ടുള്ള, 7 ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന അക്കാദമിയുടെ സെൻസെയ് അഭിലാഷ് വി.എം ജില്ലാ ചാർജ്ജ് വഹിക്കുന്ന കോട്ടയം ജില്ലയിൽ നിന്നും



Recent Comments