കേരള സംഗീത നാടക അക്കാഡമിയുടെ അംഗീകാരം ലഭിച്ചതിനു ശേഷമുള്ള തുളസീദളം സാംസ്ക്കാരിക സമിതിയുടെ പ്രഥമ യോഗം 2024 ഡിസംബർ 1 ഞായറാഴ്ച്ച പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ ഓഫീസിൽ വെച്ച് സമിതി പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ എല്ലാവരും ചേർന്നുള്ള മൗന പ്രാർത്ഥനയോടെ ആരംഭിച്ചു.
സെക്രട്ടറി ശ്രീ ഗോപൻ പഴുവിൽ ഏവർക്കും സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ എ. രാമചന്ദ്രൻ കലാസമിതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും നിയമാവലിയെ കുറിച്ചും വിശദമായി സംസാരിച്ചു. ജാതിമത ഭേദമന്യേ സർവ്വരെയും ഒന്നിപ്പിച്ചു കൊണ്ട് ആരംഭിച്ചിട്ടുള്ള ഒരു സ്വതന്ത്ര കലാ സംഘടനയാണ് തുളസീദളം കലാ സാംസ്ക്കാരിക സമിതി. പിഷാരോടിമാരിലെയും അതോടൊപ്പം മറ്റു മത, ജാതി വിഭാഗങ്ങളിലും പെട്ട യുവജനങ്ങളിലെയും കലാപരമായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുവാനും ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നതിനും അവർക്ക് വേദികൾ ഒരുക്കുവാനും അംഗീകാരങ്ങൾ നൽകുന്നതിനും വേണ്ടിയാണ് ഇത് ആരംഭിച്ചിട്ടുള്ളത്. കലാ രംഗത്തെ സമിതിയുടെ സജീവമായ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി കേരള സംഗീത നാടക അക്കാദമിയിൽ അംഗീകാരത്തിനു നമ്മൾ അപേക്ഷ കൊടുക്കുകയും അത് ലഭിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് തന്നെ സമിതിയിൽ പുതിയ അംഗങ്ങളെ ചേർക്കേണ്ടതും പ്രവർത്തനങ്ങൾ വിപുലീകരിക്കേണ്ടതുമുണ്ട്.
സെക്രട്ടറി കഴിഞ്ഞ യോഗത്തിന്റെ റിപ്പോർട്ടും ട്രഷറർ ശ്രീ ആർ.ശ്രീധരൻ കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി. ശ്രീ ശ്രീധരൻ കേരള സംഗീത നാടക അക്കാദമിയുടെ നിയമാവലി പൂർണ്ണമായും വായിച്ച് സദസ്സിനെ ബോദ്ധ്യപ്പെടുത്തി.
ഈ കലാസമിതിയുടെ അനിവാര്യതയെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചുമുള്ള സജീവമായ ചർച്ചയിൽ സർവ്വശ്രീ കലാനിലയം അനിൽകുമാർ, എ പി ഗോപി, കെ പി ഗോപകുമാർ, ശ്രീമതി രഞ്ജിനി ഗോപി, ശ്രീമതി അനിത ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
യോഗ തീരുമാനങ്ങൾ
————————–
തുളസീദളം കലാ സാംസ്കാരിക സമിതിയുടെ നിയമാവലി അനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറുള്ള പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള ‘അംഗത്വ സമാഹരണ പ്രവർത്തനങ്ങൾ’ ഉടനെ ആരംഭിക്കുക, മറ്റു വിഭാഗത്തിലുള്ളവരോടൊപ്പം പിഷാരോടിമാരിലെ വിവിധ ശാഖകളിലെ കലാകാരന്മാരെയും കലാകാരികളെയും ചേർക്കുക, അംഗങ്ങളെ ചേർത്ത് കഴിഞ്ഞ ഉടനെ എല്ലാവരെയും ചേർത്ത് പൊതുയോഗം വിളിക്കുക.
കലാ സമിതിയിൽ അംഗത്വം നൽകേണ്ട പ്രമുഖരുടെ ഒരു ലിസ്റ്റ് യോഗത്തിൽ തയ്യാറാക്കി.
പുതിയ രസീതി ബുക്കുകൾ, ലെറ്റർപാഡ്, എന്നിവ പ്രിന്റ് ചെയ്യാൻ തീരുമാനിച്ചു. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കേണ്ടതിലേക്ക് കേരള ബാങ്കുമായി ബന്ധപ്പെടാൻ ട്രഷറർ ശ്രീ ശ്രീധരനെ ചുമതലപ്പെടുത്തി.
പിഷാരോടി സമാജം പ്രസിഡണ്ടിനെ കലാ സമിതിയുടെ മുഖ്യ ഉപദേഷ്ടാവാക്കുവാൻ തീരുമാനിച്ചു.
തുളസീദളം കലാ സമിതിയുടെ ഉപഘടകമായി യുവജനങ്ങളുടെ നേതൃത്വത്തിൽ ഒരു ഭരണ സമിതി രൂപീകരിക്കുവാനും ചില പ്രധാനപ്പെട്ട ചുമതലകൾ അവരെ ഏൽപ്പിക്കുവാനും തീരുമാനിച്ചു. അധികം താമസിയാതെ കലാ സമിതിയുടെ നേതൃത്വത്തിൽ ഒരു ദിവസത്തെ കലാ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
കലാരംഗത്തെ പ്രമുഖ സംഘാടകനായിരുന്ന അന്തരിച്ച സിനിമാ സംവിധായകന്റെ സ്മരണക്കായി ഒരു പുരസ്‌ക്കാരം ഏർപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം 75000 രൂപ സംഭാവന ചെയ്ത വിവരം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്രൻ അറിയിച്ചു. ഈ തുകയോടൊപ്പം സമിതി സമാഹരിക്കുന്ന തുകയും ചേർത്ത് വർഷാ വർഷം കേരള കലാ സമൂഹത്തിലെ പ്രതിഭകളെ ബാബുനാരായണൻ സ്മാരക കലാ പുരസ്‌കാരം നൽകി ആദരിക്കാൻ തീരുമാനിച്ചു.
സമിതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിനായി സംഭാവനകൾ ലഭിക്കുന്നതിന് വിവിധ സംഘടനകളോടോ വ്യക്തികളോടോ അഭ്യർത്ഥിക്കുന്നതിന് തീരുമാനിച്ചു.
ശ്രീമതി അനിത ഹരികൃഷ്ണന്റെ നന്ദിയോടെ 12 മണിക്ക് യോഗം അവസാനിച്ചു
സെക്രട്ടറി


ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ വ്യാപാരികൾ നൽകുന്ന മർച്ചന്റ്റ്സ് വിളക്ക് പുരസ്‌കാരം ഇലത്താളം വിദഗ്ധൻ പല്ലാവൂർ രാഘവപ്പിഷാരടിക്ക് സമ്മാനിക്കും. ഗുരുവായൂരിലെ പഴയകാല വ്യാപാരിയായിരുന്ന പി.കെ. സത്യനാഥൻ നായരുടെ സ്മരണാർത്ഥമാണു 10,001 രൂപയുടെ പുരസ്കാരം.
ഇരിങ്ങാലക്കുട പല്ലാവൂർ-തൃപ്പേക്കുളം സമിതിയുടെ ഈ വർഷത്തെ ഗുരുദക്ഷിണ തിമില കലാകാരൻ ശ്രീ കാവശ്ശേരി കുട്ടികൃഷ്ണ പിഷാരോടിക്ക് നൽകുമെന്ന് സംഘാടകർ അറിയിച്ചു.
കലാകാരന്മാരുടെയും കലാകാരികളുടെയും സജീവ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക, അർഹിക്കുന്ന അംഗീകാരങ്ങൾ നൽകുക
മോഹിനിയാട്ടമെന്ന നൃത്തരൂപത്തിലെ മികച്ച പ്രകടനത്തിനും ആജീവനാന്ത സമർപ്പണത്തിനും കേരളത്തിലെ ജനപ്രിയ മോഹിനിയാട്ട നർത്തകി സൗമ്യ ബാലഗോപാലിന് ഏറ്റവും അഭിമാനകരമായ ശശിമണി ദേവദാസി രാഷ്ട്രീയ പുരസ്കാരം നൽകുന്നതായി ദേവദാസി ദേശീയ നൃത്തോത്സവം 2024 സംഘാടകർ അറിയിക്കുന്നു.
പ്രശസ്ത നർത്തകി ശ്രീമതി സൗമ്യ ബാലഗോപാലിന് നൃത്ത്യകലാചാര്യ പുരസ്‌കാരം ലഭിച്ചു.
പിഷാരോടി പിൽഗ്രിമേജ് & ടൂറിസം ഡെവലപ്മെന്റ് ട്രസ്റ്റിന്റെ 2023 -2024 കാലയളവിലെ വാർഷിക പൊതുയോഗം 2024 ഒക്ടോബർ 6 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂർ പിഷാരോടി സമാജം ഗസ്റ്റ് ഹൗസിൽ വച്ച് ചേർന്നു.
സ്റ്റാമ്പ് ശേഖരണം മുതൽ പല തരം ശേഖരണങ്ങൾ നാം കേട്ടിട്ടുണ്ട്. എന്നാൽ ആറര പതിറ്റാണ്ട് മുതലുള്ള കത്തുകൾ ശേഖരിച്ച് വെച്ച് ലോക തപാൽ ദിനത്തിൽ ആദരം നേടിയിരിക്കുകയാണ് ഒരു പിഷാരസ്യാർ. തിരുനാവായ കിഴക്കേപാട്ട് പിഷാരത്ത് ദേവകി കുട്ടിയാണ് ആദരം ഏറ്റുവാങ്ങിയത്. ഇവരുടെ വസതിയിൽ സൂക്ഷിച്ചു വരുന്നതും, ഭർത്താവ് പരേതനായ പെരുമ്പിലാവിൽ പിഷാരത്ത് സേതുമാധവ പിഷാരടി (പി എസ് പിഷാരടി ) യുടെ കൈവശത്തിൽ ഉണ്ടായിരുന്നതുമായ 1961 മുതലുള്ള കത്തുകളും മറ്റു രേഖ ഇടപാടുകളും ഉൾപ്പെടുന്ന വലിയൊരു ശേഖരമാണ് ഇവർ സൂക്ഷിച്ചു വരുന്നത് . അന്യം നിന്ന് പോവുന്ന പോസ്റ്റ് കാർഡുകൾ ഉൾപ്പെടെ അമൂല്യമായ ധാരാളം തപാൽ ഉരുപ്പടികളുടെ ശേഖരങ്ങളാണ് ഇവരുടെ കൈവശമുള്ളത്.
Recent Comments