കാർത്തിക എസ് പിഷാരോടിക്ക് കേരള നടനത്തിൽ ഒന്നാം റാങ്ക്

കേരള നടനത്തിന്റെ ഈറ്റില്ലമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ നിന്നും കേരള നടനം കോഴ്സ് ഒന്നാം റാങ്കിൽ വിജയിച്ചു കൊണ്ട് കാർത്തിക എസ് പിഷാരോടി നൃത്തോപാസന പാതയിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിയിരിക്കുന്നു. മാങ്കുറ്റിപ്പാടം തെക്കേ പിഷാരത്ത് കാർത്തിക ഭർത്താവ് ഗിരീഷും മക്കളായ ദേവർഷും, ദേവശ്രീയുമൊത്ത് പോട്ട പിഷാരത്ത് താമസം. അച്ഛൻ : മാങ്കുറ്റിപ്പാടത്ത് പിഷാരത്ത് ശക്തിധരൻ, അമ്മ: ജയ ശക്തിധരൻ, മാങ്കുറ്റിപ്പാടം തെക്കേ പിഷാരം ഇരിഞ്ഞാലക്കുട ഭരത് വിദ്യുത് മണ്ഡൽ കല ഗോകുൽദാസാണ് മോഹിനിയാട്ടം, കുച്ചിപുടി എന്നിവയിൽ ഗുരു. പ്രാചീൻ കലാ കേന്ദ്രയിൽ നിന്നും ഭരതനാട്യം കോഴ്സും പൂർത്തീകരിച്ചിട്ടുണ്ട്. ചാലക്കുടി പോട്ട പാമ്പാമ്പോട്ട് ക്ഷേത്രത്തിന് സമീപം സ്വന്തമായി നടത്തുന്ന ദേവാംഗന നാട്യഗൃഹത്തിലും മറ്റു വിവിധ സ്ഥലങ്ങളിലും…

"കാർത്തിക എസ് പിഷാരോടിക്ക് കേരള നടനത്തിൽ ഒന്നാം റാങ്ക്"

ഈയിടെ കാനഡയിൽ വച്ച് അന്തരിച്ച പിഷാരോടി സമാജം മുൻ ജനറൽ സെക്രട്ടറി സി ആർ പിഷാരോടിയുടെ പിണ്ഡം സമരാധനാദി മരണാനന്തര ക്രിയകൾ വളരെ ഭംഗിയായി കാനഡയിൽ അദ്ദേഹത്തിന്റെ മകളുടെ വസതിയിൽ വച്ച് നടന്നു.

ഇതിൽ ഏറ്റവും വലിയ പ്രത്യേകത സി ആർ പിഷാരോടിയുടെ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം ഇവിടെ നടത്തുന്ന രീതിയിൽ തന്നെ എല്ലാ ചടങ്ങുകളും കാനഡയിൽ വച്ചും നടത്താൻ കഴിഞ്ഞു എന്നതാണ്.

ഗുരുവായൂർ മുൻ മേൽശാന്തിയും കാനഡ ഒൻ്റാറിയോയിലെ ഗുരുവായൂരപ്പൻ ക്ഷേത്രം തന്ത്രിയുമായ ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരി, പിഷാരോടിമാരുടെ ചടങ്ങുകളും പൂജാവിധികളും നമ്മുടെ ചടങ്ങുഗ്രന്ഥം നോക്കി മനസ്സിലാക്കുകയും ആചാര്യനായിരുന്ന് പറഞ്ഞുകൊടുത്ത് ചെയ്യിപ്പിക്കുകയുമായിരുന്നു.

താന്ത്രിക ആചാര്യനായ അദ്ദേഹത്തോട് നമ്മുടെ പൂജാവിധികളെക്കുറിച്ചും പിണ്ഡച്ചടങ്ങുകളെക്കുറിച്ചും ഫോണിലൂടെ വിശദമായി ചർച്ച ചെയ്യാനുള്ള അവസരം ഉണ്ടായത് വലിയ ഭാഗ്യമായി കണക്കാക്കുന്നു.

ശ്രീ സി ആർ പിഷാരോടിയുടെ പത്നി രാധച്ചേച്ചി, മകൾ രഞ്ജിനി, മരുമകൻ ശ്രീ ഉണ്ണികൃഷ്ണൻ ( കണ്ണേട്ടൻ) എന്നിവരുടെ താല്പര്യവും പരിശ്രമവും കാനഡയിലുള്ള നമ്മുടെ ബന്ധുജനങ്ങളുടെ ഉത്സാഹവും സഹകരണങ്ങളും കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെ അകമഴിഞ്ഞ സഹായവും കൊണ്ടാണ് വിദേശത്ത് ഇത്ര ഭംഗിയായി ചടങ്ങുകൾ നടത്താൻ കഴിഞ്ഞത്. അതിൽ ചെറിയൊരു ഭാഗമാവാൻ കഴിഞ്ഞതിൽ എനിക്കും അതിയായ ചാരിതാർത്ഥ്യമുണ്ട്.

ഇത് നമ്മുടെ ചടങ്ങുകളോട് താല്പര്യമുള്ള ഏവർക്കും മാതൃകയും പ്രചോദനവും ആവും എന്ന് വിശ്വസിക്കുന്നു.

കെ പി ഹരികൃഷ്ണൻ

 

9+

ഗായിക പ്രീത രാമചന്ദ്രൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക്

ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് പ്രീത രാമചന്ദ്രന്റെ ആദ്യ കാൽവെയ്പ് “മമ്മി സെഞ്ച്വറി” നിർമ്മിക്കുന്ന “കാഡ്ബറീസ് ” എന്ന സിനിമയിലൂടെ. സിനിമയിൽ പ്രീത പാടിയ പാട്ടിന്റെ ഓഡിയോ launching മാർച്ച് 3 2024 നു എറണാകുളം ഗോകുലം പാർക്കിൽ വെച്ച് നടന്നു. ഈ ഗാനവും മറ്റു സംഗീത പരിപാടികളും പരിഗണിച്ചു സംഗീത രംഗത്തെ മികവിനു “ദേശീയ കലാ സംസ്കൃതി ” നൽകുന്ന പുരസ്കാരത്തിനും പ്രീത അർഹയായി. എറണാകുളത്തു വെച്ച് നടന്ന പ്രസ്തുത ഓഡിയോ ലോഞ്ച് ചടങ്ങിൽ വെച്ച് പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. വിനയൻ പുരസ്‌കാരം പ്രീതക്കു നൽകി. മമ്മി സെഞ്ച്വറി നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ ഒരു കോളേജ് പ്രൊഫസറുടെ റോളിൽ പ്രീതയുടെ ഭർത്താവ്…

"ഗായിക പ്രീത രാമചന്ദ്രൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക്"

Ms. Bhavini Krishnan secured 1st Rank with Gold Medal in M.Sc. (Biotechnology), Shri Baljit Shastri Award for the Best Student in Human and Traditional Value and Dr. Ashok K. Chouhan Scholarship Award, from AMITY University, Mumbai.

She received the awards at the hands of Dr. S. Somnath, Chairman, ISRO on the occasion of Convocation of the AMITY University held at Shanmukhananda Hall, Mumbai on 29-02-2024.

She is daughter of Mrs. Sujatha and Late Krishnan M, Chennai and Granddaughter of Shri. Adv. N. V. Kesavan, Naduvil Thekke Veedu Pisharam, Cherukunnu and Smt. Usha.

Pisharody Samajam, Website and Thulaseedalam congratulate her on this special achievement.

12+

സൗമ്യ ബാലഗോപാലന് ഡാൻസ് ഇന്ത്യ മാഗസിൻ അവാർഡ്

കഴിഞ്ഞ കുറേ വർഷങ്ങളായി അന്താരാഷ്ട്ര നൃത്ത ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ കലാരൂപങ്ങളിലെ കലാകാരന്മാരെ ഡാൻസ് ഇന്ത്യ മാഗസിൻ ആദരിക്കുന്നു. അതോടനുബന്ധിച്ച് ഈ വർഷം ഭരതനാട്യത്തെയും മോഹിനിയാട്ട കലാകാരി സൗമ്യ ബാലഗോപാലിനെയും അവർ ആദരിക്കുകയാണ്. ഏപ്രിൽ 29 ന്യൂ ദില്ലി ലജ് പത് ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ആദരം സമർപ്പിക്കുന്നതാണ്. സൗമ്യക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 11+

"സൗമ്യ ബാലഗോപാലന് ഡാൻസ് ഇന്ത്യ മാഗസിൻ അവാർഡ്"

പിഷാരോടി സമാജം കൊടകര ശാഖയുടെ ആതിര സംഘം ഒരു വേദിയില്‍ കൂടി ചുവട് വക്കുന്നു. ഗുരുവായൂര്‍ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് 2024 ഫെബ്രുവരി 22 വ്യാഴാഴ്ച വൈകുന്നേരം 5.20 നാണ് കാര്‍മുകില്‍ വര്‍ണ്ണനെ വണങ്ങി ചുവടു വെക്കാനൊരുങ്ങുന്നത്.

രാഗമാലികയില്‍ തിരുവാതിരയിലെ വിവിധ വിഭാഗങ്ങള്‍ കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയത് ശ്രീമതി ജയശ്രീ രാജന്‍, ശ്രീ. രാമചന്ദ്രന്‍ ടി.പി. എന്നിവരാണ്.

തിരക്കുകളിലും സമയം കണ്ടെത്തി, ദൂര പരിധികളും യാത്രാ പരിമിതികളും മറികടന്ന് ഏറെ ഉത്സാഹത്തോടെ നിങ്ങളേവരുടേയും സ്നേഹ സാന്നിദ്ധ്യവും പ്രാര്‍ത്ഥനകളും ഉണ്ടാകണമെന്ന ആഗ്രഹത്തോടെ ശ്രീമതിമാര്‍ വത്സല അരവിന്ദാക്ഷന്‍, ജയശ്രീ രാജന്‍, കൃഷ്ണകുമാരി കൃഷ്ണന്‍, ബീന ജയന്‍, അഞ്ജലി രാമചന്ദ്രന്‍, ശാന്ത ഹരിഹരന്‍, ഗീത രാമചന്ദ്രന്‍, രമ്യ രാധാകൃഷ്ണന്‍, ദര്‍ശന പ്രശാന്ത്, കാര്‍ത്തിക ഗിരീഷ്, താര അരുണ്‍, കീര്‍ത്തി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പ്രായം മറന്നും, ഏറെ ഉല്ലാസത്തോടെയും ആനന്ദത്തോടേയും കൊടകര ശാഖയുടെ പൂര്‍ണ്ണ പിന്തുണയോടെ വേദിയിലേക്കെത്തുന്നത്.

ആതിര സംഘത്തിന് വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകൾ നേരുന്നു.

6+

ഒരേ ഗാനം മൂന്ന് വ്യത്യസ്ത ഭാഷകളിൽ ആലപിച്ച് നിഖിൽ പിഷാരോടി

പ്രണയത്തിന്റെ ഏറ്റവും ശുദ്ധമായ രൂപത്തിലുള്ള കാവ്യാത്മക പര്യവേക്ഷണമായ ഒരു ഗാനത്തിന്റെ മൂന്ന് വ്യത്യസ്ത ഭാഷകളിലുള്ള ആലാപനങ്ങളുമായി നമുക്ക് മുമ്പിലേക്ക് എത്തുന്നു നിഖിൽ പിഷാരോടി Tunez Studioയുടെ പുതിയ ആൽബത്തിലൂടെ. പ്രണയദിനത്തോടനുബന്ധിച്ചാണ് ഈ ഗാനങ്ങൾ യൂട്യൂബിലൂടെ റിലീസ് ചെയ്തത്. ചൊവ്വര ശാഖയിലെ വല്ലച്ചിറ പിഷാരത്ത് മധുവിന്റെയും കണ്ണനൂർ പിഷാരത്ത് ലതയുടെയും രണ്ടാമത്തെ മകനാണ് നിഖിൽ. നിഖിലിന് ഗാനശാഖാ രംഗത്ത് ഇനിയും കൂടുതൽ അവസരങ്ങൾ കൈവരട്ടെ എന്ന് ആശംസിക്കുന്നു. കാണുക, പ്രോത്സാഹിപ്പിക്കുക. 21+

"ഒരേ ഗാനം മൂന്ന് വ്യത്യസ്ത ഭാഷകളിൽ ആലപിച്ച് നിഖിൽ പിഷാരോടി"

യോഗ മാധുരി

അദ്ധ്യാപന വൃത്തിയിൽ നിന്നും വിരമിച്ച ശേഷം യോഗയെ നെഞ്ചോട് ചേർത്ത് പിടിച്ച ഒരു പിഷാരസ്യാരെ ഇവിടെ പരിചയപ്പെടുത്താം. കൊളത്തൂർ മന്ദാരത്തിൽ പിഷാരത്ത് ഉണ്ണികൃഷ്ണന്റെ പത്നി മേലീട്ടിൽ പിഷാരത്ത് മാധുരി ദേവി 2006 മാർച്ച് മാസത്തിലാണ് കൊളത്തൂർ നാഷണൽ ഹൈസ്‌കൂളിൽ നിന്നും അദ്ധ്യാപികയായി വിരമിക്കുന്നത്. അതു വരെ ജീവിതപ്പാച്ചിൽ മാത്രം യോഗയാക്കി നടന്ന മാധുരി ദേവി വിശ്രമകാലത്ത് തന്റെ ശരീരത്തെ അലട്ടിയ വിവിധ വേദനകൾക്ക് പരിഹാരം തേടിയാണ് യോഗയുടെ പ്രാഥമിക പാഠങ്ങൾ പഠിക്കുന്നത്. അത് പിന്നീട് അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു. യോഗ ദിനചര്യയാക്കിയതോടെ വേദനകൾ ശരീരത്തിൽ നിന്നുമകന്നു തുടങ്ങി. സ്വസ്തി കൾച്ചറൽ ഹെൽത്ത് ക്ലബ് എന്ന പേരിൽ യോഗ പരിശീലനത്തിനായി ഒരു ക്ലബ്ബ് തന്നെ…

"യോഗ മാധുരി"

Ananya Satish Pisharody participated in Amravati International Art Fest

Ananya Satish Pisharody had participated in Amravati International Art Fest 2024, which was held between 6th to 8th January 2o24  in Amravati City, Maharashtra, India.  Nearly 10,000 visitors saw the exhibition within 4 days. She was presented a certificate of appreciation for participating in the festival. Ananya Satish Pisharody, who holds the record of ‘The Youngest Child in India’ to draw 900 sketches in a record time of only 9 months which helped her enter…

"Ananya Satish Pisharody participated in Amravati International Art Fest"

തലശ്ശേരി രാഘവൻ സ്മാരക കവിതാപുരസ്കാരം ശ്രീമതി രമാ പിഷാരടിക്ക്

മദിരാശി കേരളസമാജം ഏർപ്പെടുത്തിയ തലശ്ശേരി രാഘവൻ സ്മാരക കവിതാപുരസ്കാരം ശ്രീമതി രമാ പിഷാരടിക്ക് ലഭിച്ചു. ‘കോവ ഡാ ഇരിയയിലെ ഇടയ പെൺകുട്ടികൾ’എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഈ മാസം അവസാനവാരം മദിരാശി കേരള സമാജത്തിൽനടക്കുന്ന സാംസ്കാരികപരിപാടിയിൽ വിതരണം ചെയ്യും. എഴുത്തുകാരായ വി.എം. ദേവദാസ്, അഡ്വ. സുരേഷ്ബാബു മാങ്ങാട് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. തുളസീദളം മുൻ മുഖ്യ പത്രാധിപ ആയിരുന്ന രമാ പിഷാരടി പ്രശസ്ത കഥകളി നടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയും ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപികയായിരുന്ന എറണാകുളം വടക്കൻ പറവൂർ, പെരുവാരത്ത് കമല പിഷാരസ്യാരുടെയും മകളാണ് . രമാ പിഷാരടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !…

"തലശ്ശേരി രാഘവൻ സ്മാരക കവിതാപുരസ്കാരം ശ്രീമതി രമാ പിഷാരടിക്ക്"